1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Missing UDF candidate found with BJP worker

കാണാതായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രവര്‍ത്തകനോടൊപ്പം കണ്ടെത്തി; മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി

ഇതേത്തുടര്‍ന്ന് മജിസ്‌ട്രേറ്റ് യുവാവിനൊപ്പം പോകാന്‍ അനുവദിച്ചു.

SIR, Election Commission Kerala, Voters List,Kerala News,എസ്ഐആർ, തിരെഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർ പട്ടിക, കേരളവാർത്ത
തലശ്ശേരി: ചൊക്ലി പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ (കാഞ്ഞിരത്തിന്‍ കീഴില്‍) നിന്ന് കാണാതായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് പ്രവര്‍ത്തകയുമായ ടിപി ആരുവ (29) ഒരു ബിജെപി പ്രവര്‍ത്തകനോടൊപ്പം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി. താന്‍ ഒറ്റയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി സ്ത്രീ മജിസ്‌ട്രേറ്റിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് മജിസ്‌ട്രേറ്റ് യുവാവിനൊപ്പം പോകാന്‍ അനുവദിച്ചു.
 
കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥാനാര്‍ത്ഥിയുടെ തിരോധാനം കടുത്ത രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന വാര്‍ഡില്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സിപിഎം നാടകം കളിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം സ്ഥാനാര്‍ത്ഥിയെ മറച്ചുവെച്ചതായും അവര്‍ ആരോപിച്ചു. എന്നാല്‍ എല്‍ഡിഎഫ് നേതാക്കള്‍ ഇത്  നിഷേധിച്ചു.
 
അതേസമയം മകളെ കാണാനില്ലെന്ന് കാണിച്ച് ആരുവയുടെ അമ്മ നജ്മ ചൊക്ലി പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ആരുവ തന്റെ സുഹൃത്തായ ബിജെപി പ്രവര്‍ത്തകനൊപ്പം പോയതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും ബന്ധപ്പെടുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സമയം മുതല്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതുള്‍പ്പെടെ ആരുവ പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. യുഡിഎഫ് നേതൃത്വത്തിനും ഫോണിലൂടെ അവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. വാര്‍ഡില്‍ അരുവയുടെ എതിരാളികള്‍ എല്‍ഡിഎഫിലെ എന്‍പി സജിതയും ബിജെപിയിലെ പ്രബിജയുമാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി