അനുബന്ധ വാര്‍ത്തകള്‍
- ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗതമന്ത്രി, തീരുമാനം മുഖ്യമന്ത്രി എത്തികഴിഞ്ഞ്
- കെഎസ്ആര്‍ടിസിയില്‍ കൊറോണ പ്രതിസന്ധി ഇല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
- ബസ് നിരക്ക് വർദ്ധന: മിനിമം ചാർജ് 10, വിദ്യാർത്ഥികൾക്ക് 5: ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ ആലോചന
- കൺസഷൻ നിരക്ക് 6 രൂപയാക്കണമെന്ന് ആവശ്യം: വിദ്യാർഥി സംഘടനകളുമായി സർക്കാർ ചർച്ച ഇന്ന്
- വിദ്യാർത്ഥികൾക്ക് കൊവിഡില്ല സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക, കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് ക്വാറന്റൈൻ നിർബന്ധം
രണ്ട് രൂപ കൺസെഷൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേട്: അവർ ബാക്കി പോലും വാങ്ങാറില്ല: ഗതാഗതമന്ത്രി
രണ്ടുരൂപ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അഞ്ച് രൂപ കൊടുത്തിട്ട് വിദ്യാർത്ഥികൾ ബാക്കി വാങ്ങിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
രണ്ട് രൂപ വിദ്യാർത്ഥികൾ കൊടുക്കുന്നത് 2012 മുതലാണ് ആരംഭിച്ചത്. ഇപ്പോഴും 2 രൂപ കൊടുക്കുന്നത് വിദ്യാർത്ഥികൾക്ക് തന്നെ മനപ്രയാസമുണ്ടാക്കുന്നുണ്ട്. പത്ത് വര്‍ഷമായി രണ്ട് രൂപ കൊടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തന്നെ മനപ്രയാസമാണ് അത്.
സ്‌കൂള്‍ സമയത്ത് മറ്റ് യാത്രക്കാരെക്കാളും വിദ്യാര്‍ഥികളാണ് ബസിലുണ്ടാവുക. ഇത് വലിയ രീതിയിൽ വരുമാനക്കുറവുണ്ടാക്കാൻ കാരണമാകുന്നുണ്ടെന്നാണ് ബസുടമകൾ പറയുന്നത്. അതൊരു പരിധിവരെ ന്യായമാണ്.വിദ്യാർത്ഥികളെ കയറ്റാത്ത ബസുകളുടെ പെർമിറ്റ് കട്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ രണ്ട് രൂപ കൺസഷൻ ആറ് രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി അഞ്ച് രൂപയാക്കി ഉയര്‍ത്താമെന്ന് നിർദേശം നൽകിയിരുന്നു.