അനുബന്ധ വാര്‍ത്തകള്‍
- മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണമില്ല, മാത്യു കുഴല്‍നാടനും മാധ്യമങ്ങള്‍ക്കും തിരിച്ചടി
- മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്തു, സി.പി.എമ്മിന് നിർണായകം
- മാസപ്പടി കേസില്‍ അന്വേഷണമാവശ്യപ്പെട്ടുകൊണ്ടുള്ള മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതി തള്ളി
- മാത്യു കുഴല്നാടന് തിരിച്ചടി; മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണില്ല
- സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍
മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി
മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല. പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. മാത്യുകുഴല്‍ നാടന്‍, ഗിരീഷ് ബാബു എന്നിവര്‍ നല്കിയ ഹര്‍ജികളാണ് തള്ളിയത്. നേരത്തേ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഈ ആവശ്യം തള്ളിയിരുന്നു. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതി എന്നാണ് കേന്ദ്രസര്‍ക്കാര്‍ ജനുവരിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ഉപയോഗിച്ച് വീണ വിജയന്റെ കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. അതേസമയം ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലന്‍സ് കോടതി പരാമര്‍ശം അനാവശ്യമെന്ന് ഹൈക്കോടതി പറഞ്ഞു.