അനുബന്ധ വാര്‍ത്തകള്‍
- ലൈംഗിക അതിക്രമം : കേന്ദ്ര സർവകലാശാല പ്രൊഫസർക്ക് സസ്പെൻഷൻ
- പ്രൊഫസർ ലൈംഗികാതിക്രമം നടത്തിയെന്നു പരാതി
- തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു
- ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍
- എംബിബിഎസ് ബിരുദദാന ചടങ്ങിന് പിന്നാലെ പാമ്പു കടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം
പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 47 കാരന് 9 വർഷം തടവ് ശിക്ഷ
മലപ്പുറം: പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 47 കാരനു കോടതി 5 വർഷത്തെ കഠിന തടവും നാല് വർഷത്തെ സാധാരണ തടവും ശിക്ഷയായി വിധിച്ചു. പെരിന്തൽമണ്ണ പുളിക്കൽ പന്തല്ലൂർ ചിറ്റത്തുപാറ ഉടുമ്പതുപറ്റി അയോത്ത് വീട്ടിൽ മുനീറിനെയാണ് പെരിന്തൽ മന്നാ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി(2) ജഡ്ജി എസ്.ആർ.സിനി ശിക്ഷിച്ചത്.
2020 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ചു പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. തടവ് ശിക്ഷ കൂടാതെ 80000 രൂപ പിഴയും അടയ്ക്കണം.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. പാണ്ടിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലാക്കി.
2020 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ചു പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. തടവ് ശിക്ഷ കൂടാതെ 80000 രൂപ പിഴയും അടയ്ക്കണം.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. പാണ്ടിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലാക്കി.