അനുബന്ധ വാര്‍ത്തകള്‍
- ബൈക്കിൽ രണ്ട് പേർ യാത്ര ചെയ്യരുത്, വർക്ക് ഷോപ്പുകൾ അടഞ്ഞ് തന്നെ കിടക്കും; ഇളവുകള്‍ തിരുത്തി കേരളം
- കേരളം ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചിട്ടില്ല, കേന്ദ്രത്തിന്റെ നോട്ടീസ് തെറ്റിദ്ധാരണമൂലമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
- കേരളം ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചു, സംസ്ഥാനത്തോട് വിശദീകരണം തേടി കേന്ദ്രം
- കൊവിഡ് പ്രതിരോധത്തിൽ കേരളം വികസിത രാജ്യങ്ങളെ അത്ഭുതപ്പെടുത്തി, വിവാദങ്ങളെ അവഗണിച്ച് തള്ളുന്നു എന്ന് മുഖ്യമന്ത്രി
- സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബസ് നിരത്തിലിറക്കാന്‍ കഴിയില്ല; ലോക്ക് ഡൗണ്‍ ഇളവ് വന്നാലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് ഉടമകള്‍
കേരളത്തിൽ 24 വരെ കനത്ത മഴയ്ക്ക് സാധ്യത
കേരളത്തിൽ ഇന്നു മുതൽ 24 വരെ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 40 കി മി വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കണ്ടാൽ ജനങ്ങൾ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് വകുപ്പ് അറിയിച്ചു.
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കാതെയിരിക്കുക. ഇടിമിന്നൽ ഉള്ളപ്പോൾ വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോവുകയും ചെയ്യാതിരിക്കുക.