അനുബന്ധ വാര്‍ത്തകള്‍
- 10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ
- സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു: ഇടുക്കി, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
- സംസ്ഥാനത്ത് തുടർഭരണത്തിനു സാധ്യതയെന്ന് പ്രവചിച്ച് എഴുത്തുകാരൻ എൻ.എസ്.മാധവൻ
- നിതിന്‍ രാജിന്റെ മരണത്തില്‍ നാളെ ഹര്‍ത്താല്‍: ബസ് സര്‍വീസുകള്‍ മുടങ്ങില്ല, അവശ്യസര്‍വീസുകളെ ഒഴിവാക്കി
- 2027 മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സാകണം
70ൽ താഴെയാകില്ല, ആത്മവിശ്വാസത്തോടെ സിപിഎം, എക്സിറ്റ് പോളുകൾ തള്ളി
ആഭ്യന്തര തലത്തിലുള്ള വിലയിരുത്തുകളുടെയും കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് തങ്ങളിത് പറയുന്നതെന്ന് സിപിഎം നേതാക്കള്‍ പറയുന്നു.
കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ സര്‍വേകളെ തള്ളി സിപിഎം. എക്സിറ്റ് പോളുകളില്‍ അധികവും യുഡിഎഫിന് സാധ്യത കല്പിക്കുമ്പോഴും എല്‍ഡിഎഫിന്റെ സീറ്റ് നില 70ല്‍ താഴെയാകില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്.
ആഭ്യന്തര തലത്തിലുള്ള വിലയിരുത്തുകളുടെയും കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് തങ്ങളിത് പറയുന്നതെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. എക്സിറ്റ് പോളുകളില്‍ പ്രതിഫലിക്കുന്നതിനേക്കാള്‍ അനുകൂലമായ ചിത്രമാകും ഉണ്ടാവുക എന്നതാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമായി സംഭവിച്ചിട്ടുണ്ട്. മലബാറില്‍ ഏകദേശം 12 സീറ്റുകളും മധ്യ, ദക്ഷിണ കേരളത്തില്‍ ഏകദേശം 10 സീറ്റുകളും നഷ്ടപ്പെട്ടേക്കാം. എങ്കിലും എല്‍ഡിഎഫ് 70 സീറ്റില്‍ എത്തുമെന്ന് വിശ്വസിക്കുന്നുവെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.
എക്സിറ്റ് പോള്‍ ഫലങ്ങളെ പറ്റി ആശങ്കയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറയുന്നത്. ഭരണവിരുദ്ധ വികാരമില്ലെന്നാണ് എക്സിറ്റ് പോളുകള്‍ തെളിയിക്കുന്നതെന്നും ഇപ്പോഴും ജനപ്രിയനായ നേതാവാണ് പിണറായി വിജയനെന്നും സര്‍വേ തെളിയിക്കുന്നതായി എം വി ഗോവിന്ദന് പറഞ്ഞു.