അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് കടന്നല് കുത്തേറ്റ് ഒന്നാംക്ലാസുകാരന് മരിച്ചു
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 കോടി കഴിഞ്ഞു; മരണസംഖ്യ 42.58 ലക്ഷം പിന്നിട്ടു
- കേരളത്തില്‍ കോവിഡ് തീവ്രത കുറയുന്നതായി ആരോഗ്യമന്ത്രി
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 42,625 പേര്‍ക്ക്: മരണം 562
- വി ശിവന്‍കുട്ടിയുടെ രാജി ആവശ്യം: ഇന്ന് സംസ്ഥാനവ്യാപകമായി യുഡിഎഫ് സമരം
കടകൾ രാവിലെ 7 മണി മുതൽ രാത്രി 9 വരെ, ആരാധനാലയങ്ങളിൽ പരമാവധി 40 പേർ: ലോക്ക്‌ഡൗൺ ഇളവുകൾ ഇങ്ങനെ
സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയന്ത്രണങ്ങളിൽ പ്രായോഗികമായ സമീപനമാണ് സർക്കാരിനുള്ളതെന്ന ആമുഖത്തോടെയായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം.
ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കി. അടുത്തയാഴ്ച്ച മുതൽ ഞായറാഴ്ചകളിൽ മാത്രമാകും ലോക്ക്ഡൗൺ ഉണ്ടാവുക. കടകൾ ഇനി മുതൽ രാവിലെ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലായിരിക്കണം കടകളിൽ പ്രവേശനം അനുവദിക്കേണ്ടത്. ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.കല്യാണത്തിനും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേർക്ക് പങ്കെടുക്കാം.
സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. തുറസായ സ്ഥലങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. അതേസമയം പ്രദേശങ്ങളിൽ ടിപിആർ കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നതിലും മാറ്റം വരുത്തി. 1000 പേരിൽ പത്തിൽ കൂടുതൽ രോഗികൾ ആഴ്ചയിൽ ഉണ്ടായാൽ അവിടെ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കും മറ്റിടങ്ങളിൽ കടകൾ തുറക്കാം.
കടകളിലെത്തുന്നവർ ആദ്യ ഡോസ് വാക്സീൻ എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ എടുത്തവരോ ഒരു മാസത്തിനു മുൻപു രോഗമുക്തി നേടിയവരോ ആകുന്നതാകും അഭികാമ്യം..60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ലഭ്യത അനുസരിച്ച് വാക്സീൻ നൽകും. കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.