അനുബന്ധ വാര്‍ത്തകള്‍
- പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് കോവിഡ് ! കേരളത്തില്‍ കോവിഡ് മൂന്നാം തരംഗം പിടിമുറുക്കുന്നു, അടച്ചുപൂട്ടല്‍ വേണ്ടിവരുമെന്ന് വിദഗ്ധര്‍
- കോവിഡ് അതിതീവ്ര വ്യാപനം: സ്ഥിതി അതിരൂക്ഷം
- സ്കൂളുകള്‍ അടയ്ക്കാതെ മറ്റ് പോംവഴികള്‍ ഇല്ല, ഓഫീസുകളില്‍ നിയന്ത്രണം വേണം; അടിയന്തര അവലോകനയോഗം ചേരും, ഓഫ് ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിയേക്കും
- കോവിഡ് മൂന്നാം തരംഗം: രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്കോ? നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍
- ഒമിക്രോൺ വ്യാപനം: ഒരു ചൈനീസ് നഗരം കൂടി ലോക്ക്ഡൗണിൽ
ടിപിആര്‍ 30 കടന്നു; ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് വിദഗ്ധര്‍, ആശങ്കയില്‍ സര്‍ക്കാര്‍
കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) 30.55% ആണ്. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 50,832 ആയി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്.
പരിശോധിച്ചതില്‍ നാലിലൊന്നുപേരും പോസിറ്റീവായത് അതീവ ഗുരുതര സാഹചര്യമാണെന്നും പരിശോധന വര്‍ധിപ്പിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമ്പൂര്‍ണ അടച്ചുപൂട്ടലിന് സമാനമായ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തേക്കെങ്കിലും ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആശ്വാസകരമാണ്. സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കാതിരിക്കാന്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ വേണ്ടിവരുമെന്നും എങ്കില്‍ മാത്രമേ ആശുപത്രികളുടെ സര്‍ജ് കപ്പാസിറ്റി മറികടക്കാതെ കോവിഡിനെ നിയന്ത്രിക്കാന്‍ സാധിക്കൂ എന്നുമാണ് വിദഗ്ധാഭിപ്രായം.