അനുബന്ധ വാര്‍ത്തകള്‍
- ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍: കൊണ്ടുപോയത് ഭീകരരെ പാർപ്പിയ്ക്കുന്ന സെല്ലിലേക്ക്, 12 ദിവസങ്ങളോളം 17 മണിക്കൂർ നിളുന്ന കൊടിയ പീഡനം
- ഉത്ര കൊലക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
- ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടും ഇലക്ട്രിക് മിനി ബസ്സുമായി ഹ്യൂണ്ടായ് വിപണിയിൽ !
- ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഡിജിറ്റൽ രംഗത്തെ മിന്നലാക്രമണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
- മുംബൈയില്‍ ഈമാസം 15വരെ നിരോധനാജ്ഞ; മഹാരാഷ്ട്രയില്‍ കൊവിഡ് മൂലം മരിച്ചത് 60 പോലീസുകാര്‍
ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വതന്ത്രമായി നിലനിറുത്തണമെന്നാവശ്യപ്പെട്ട് പിഎംജി തൊഴില്ഭവന് മുന്നില്‍ പൊന്നുരുക്കി സമരം
ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വതന്ത്രമായി നിലനിറുത്തണമെന്നാവശ്യപ്പെട്ട് പിഎംജി തൊഴില്ഭവന് മുന്നില്‍ പൊന്നുരുക്കി സമരം നടന്നു. സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി ഉപാദ്ധ്യക്ഷന്‍ ടി ശരത്ചന്ദ്രപ്രസാദ് പൊന്നുരക്കി ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത തൊഴില്‍ മേഖലകളെ തകര്‍ക്കുകയെന്ന സര്‍ക്കാരുകളുടെ ലക്ഷ്യത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ആഭരണ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സമാനസ്വഭാവമില്ലാത്ത ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധിയില്‍ ലയിപ്പിക്കുന്നതെന്ന് കെപിസിസി ഒബിസി ഡിപാര്‍ട്മെന്റ് ആരോപിച്ചു. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നില്ക്കുന്ന സമുദായങ്ങളാണ് പരമ്പരാഗത തൊഴില്‍ മേഖലയിലെ ഭൂരിപക്ഷം പേരും. പരമ്പരാഗത തൊഴില്‍ മേഖലകളെ തകര്‍ക്കുക എന്നു പറഞ്ഞാല്‍ പിന്നോക്ക വിഭാഗക്കാരോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സമരാനുകൂലികള്‍ പറഞ്ഞു.