സോളാര്‍ കേസ്: ഗണേഷിന്റെ പിഎ സോളാര്‍ കമ്മീഷനില്‍ ഹാജരാകില്ല

 കെബി ഗണേഷ്‌ കുമാര്‍ , പിഎ പ്രദീപ് , അട്ടക്കുളങ്ങര ജയില്‍ , സരിത എസ് നായര്‍
കൊച്ചി| jibin| Last Modified വെള്ളി, 10 ജൂലൈ 2015 (12:43 IST)
സോളാര്‍ കമ്മീഷന്‍ നടത്തുന്ന തെളിവെടുപ്പില്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പിഎ പ്രദീപ് അറിയിച്ചു. ഇരുപതാം തീയതി ഹാജരാകാന്‍ അനുവദിക്കണമെന്ന് പ്രദീപ് സോളാര്‍ കമ്മിഷന് കത്ത് നല്‍കി.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ കഴിഞ്ഞിരുന്ന അട്ടക്കുളങ്ങര ജയിലിൽ ആൾമാറാട്ടം നടത്തി സരിതയെ കണ്ടത്
ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കുമാറാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സരിതയുടെ അമ്മയ്ക്കൊപ്പം 2013 ജൂലൈ 27ന് എത്തിയത് തോൾ വരെയുള്ള വിഗ് വച്ച, മുഖത്ത് ചായം തേച്ചയാളായിരുന്നുവെന്ന് അട്ടക്കുളങ്ങര ജയിലിലെ ഗാർഡ് കമാൻഡർ ആയിരുന്ന ഡപ്യൂട്ടി പ്രിസൺ ഓഫിസർ പി. ശ്രീരാമൻ നേരത്തെ മൊഴി നൽകിയിരുന്നു.

ആദർശ് എന്നയാളാണു ജയിലിലെത്തിയതെന്ന ജയിൽ സൂപ്രണ്ട് നസീറാ ബീവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ടീം സോളർ കമ്പനിയിലെ മുൻ അസി. വൈസ് പ്രസിഡന്റ് ആദർശിനെ അന്വേഷണ കമ്മിഷൻ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയെങ്കിലും ജയിൽ സന്ദർശിച്ചത് താൻ അല്ലെന്ന് ഇദ്ദേഹം മൊഴി നൽകി. ഇതിനു ശേഷമാണ് ശ്രീരാമന്റെ മൊഴിയെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദീപിനെ കമ്മിഷന്‍ വിളിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :