ജിഷയ്ക്കും തനിയ്ക്കും നേരിടേണ്ടി വന്നത് ഒരേ അനുഭവങ്ങൾ, താൻ ജീവിച്ചിരിക്കുന്നു എന്നൊരു വ്യത്യാസം മാത്രം : സരിത

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയ്ക്കും തനിയ്ക്കും നേരിടേണ്ടി വന്നത് ഒരേ അനുഭവങ്ങൾ എന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ. ജിഷയുടെ മാതാവ് രാജേശ്വരിയെ സന്ദർശിച്ച സരിത മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പെരുമ്പാവൂർ| aparna shaji| Last Modified വ്യാഴം, 12 മെയ് 2016 (10:08 IST)
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയ്ക്കും തനിയ്ക്കും നേരിടേണ്ടി വന്നത് ഒരേ അനുഭവങ്ങൾ എന്ന് സോളാർ കേസ് പ്രതി എസ് നായർ. ജിഷയുടെ മാതാവ് രാജേശ്വരിയെ സന്ദർശിച്ച സരിത മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ പതിനാല് ദിവസമായി ചികിത്സയിൽ കഴിയുന്ന രാജേശ്വരിയെ ഇന്നലെ വൈകിട്ടാണ് സരിത സന്ദർശിച്ചത്. ജിഷയും താനും ഒരേ തൂവൽപക്ഷികളാണ്. ഒരേ രീതിയിലുള്ള അനുഭവങ്ങളാണ് തങ്ങൾക്ക് നേരിടേണ്ടി വന്നത്. താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസമെന്നും സരിത പറഞ്ഞു.

ജിഷയുടെ കുടുംബത്തിന്റെ അനുവാദം വാങ്ങിയതിന് ശേഷമാണ് രാജേശ്വരിയെ കാണാനുള്ള അനുവാദം ആശുപത്രി അധികൃതർ സരിതയ്ക്ക് നൽകിയത്. ഏകദേശം അഞ്ചു മിനിട്ടോളം സരിത ആശുപത്രിയിൽ ചിലവഴിച്ചു. സോളാർ കമ്മീഷനിൽ തെളിവുകൾ നൽകിയതിനുശേഷമാണ് സരിത പെരുമ്പാവൂരിൽ എത്തിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :