അനുബന്ധ വാര്ത്തകള്
- ബാർബിക്യു പ്രേമികളാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെപോകരുത് !
- അഭിനിവേശം രക്തത്തിൽ അലിഞ്ഞവരാണ് ഇവർ, ഈ രാശിക്കാർ പ്രണയത്തിൽ പൂർണത കാണും !
- നീറ്റ് ജെഇഇ പരീക്ഷകൾ മുൻനിശ്ചയിച്ചപ്രകാരം തന്നെ, മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
- ഒറ്റ ചാർജിൽ ആയിരം കിലോമീറ്റർ ഓടി, എതിരാളികളെ അമ്പരപ്പിച്ച് ഹ്യൂണ്ടായിയുടെ കോന ഇലക്ട്രിക് എസ്യുവി
- ജിയോഫൈ ഇപ്പോൾ വെറും 94 രൂപയ്ക്ക് സ്വന്തമാക്കാം, ഓഫർ പ്രഖ്യാപിച്ച് ജിയോ !
വിദേശ കറൻസി കടത്തിയത് യുഎഇ കോൺസലേറ്റ് ഉദ്യോഗസ്ഥരുടെ ബാഗുകൾ വഴി, സ്വപ്നയും സരിത്തം പലതവണ ഉദ്യോഗസ്ഥർക്കൊപ്പം യാത്ര നടത്തി
കൊച്ചി: ഇന്ത്യയിൽനിന്നും ശേഖരിച്ച വിദേശ കറൻസികൾ കടത്തിയത് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ ബാഗേജുകളിൽ എന്ന് സൂചനകൾ. പ്രതികളായ സ്വപ്നയും, സരിത്തും പലതവണ കോൺസലേറ്റ് ഉദ്യോഗസ്ഥർക്കൊപ്പം യുഎഇയിലേയ്ക്ക് യാത്ര നടത്തിയിരുന്നു. കൊൺസലേറ്റ് ഉദ്യോഗസ്ഥർ കേരളത്തിൽനിന്നും കൊണ്ടുപോയ പഴ്സൽ യുഎഇയിൽ വച്ച് സ്വപ്നയ്ക്കും സരിത്തിനും കൈമാറിയിരുന്നതായാണ് റിപ്പോർട്ടുകൾ.
ഈ ബാഗേജുകൾ വഴിയാവാം കറൻസികൾ വൻതോതിൽ കടത്തിയത് എന്നാണ് അനുമാനം. നയതന്ത്ര പരിരക്ഷയുള്ള കോൺസലേറ്റ് ഉദ്യോഗസ്ഥർക്ക് പരിശോധനകളില്ലാതെ യാത്ര ചെയ്യാം എന്നതിനാൽ കറൻസി കടത്തുന്നതിന് തടസങ്ങൾ നേരിടുകയുമില്ല. യുഎഇയിലെത്തിയ ഉദ്യോഗസ്ഥർ അവിടെ തങ്ങാതെ യൂറോപ്പിലേയ്ക്ക് യാത്ര തുടരുകയായിരുന്നു. ഓരോ ഇടപാടുകൾക്കും യുഎഇ അറ്റാഷെ പ്രതിഫലം വാങ്ങിയിരുന്നു എന്ന് പ്രതികൾ നേരത്തെ തന്നെ മൊഴി നൽകിയിരുന്നു.
അറ്റാഷെയ്ക്ക് ഡോളറായാണ് പ്രതിഫലം നൽകിയിരുന്നത് എന്നും ഇത് അദ്ദേഹം യൂറോപ്പിലെ ബിസിനസുകളിൽ ഇൻവെസ്റ്റ് ചെയ്തു എന്നും സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇതിൽനിന്നും സ്വർണക്കടത്തിലും വിദേശ കറൻസി കടത്തിലും യുഎഇ കോൺസലേറ്റ് ഉദ്യോഗസ്ഥർക്ക് കൃത്യമായ പങ്കുണ്ട് എന്നാണ് വ്യക്തമാകുന്നത്.