അനുബന്ധ വാര്‍ത്തകള്‍
- ജലീലിന്റെ രാജി ആവശ്യപ്പെട്ട് തെരുവ് യുദ്ധം, പോലീസ് ലാത്തിചാർജിൽ വിടി ബൽറാമിന് പരിക്ക്
- കുളിമുറി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം, പ്രതി അറസ്റ്റിൽ
- പിതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകന് പിടിയില്‍
- വിവാഹ വാഗ്ദാനം നല്കി യുവതിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ചു; പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു
- എസ് ഐക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു
ആട് മോഷ്ടാവിനെ കണ്ടെത്താനായില്ല, പകരമൊരു ആടിനെ ഗായത്രിക്കുട്ടിക്ക് സമ്മാനിച്ച് പൊലീസ് !
തൊടുപുഴയിലെ ഒമ്പതാം ക്ലാസുകാരിയായ ഗായത്രിയുടെ ആടിനെ 23 ദിവസം മുമ്പ് കാണാതായതാണ്. തൻറെ പ്രിയപ്പെട്ട മണിക്കുട്ടി എന്ന ആട് നഷ്ടപ്പെട്ടതിൻറെ വിഷമത്തിൽ ഇരിക്കെ ഗായത്രിക്ക് പുതിയ ആട്ടിൻകുട്ടിയെ സമ്മാനിച്ച് തൊടുപുഴയിലെ പോലീസ്. മാത്രമല്ല കള്ളനെ ഉടൻതന്നെ കണ്ടെത്തുമെന്നും പോലീസ് ഗായത്രിക്ക് ഉറപ്പുനൽകി.
റോഡരികിൽ കെട്ടിയിട്ടിരുന്ന ആടിനെ 23 ദിവസങ്ങൾക്ക് മുമ്പായിരുന്നു കാണാതായത്. രണ്ടുദിവസം വീടിൻറെ പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അഞ്ചിരി ആനക്കയം പട്ടിയാർമറ്റത്തിൽ സുഗതന്റെയും റീനയുടെയും മകൾ ഗായത്രിക്ക് പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ആടിനെ വാങ്ങി കൊടുത്തത്.
എല്ലായിടത്തും ആടിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്ന് സിഐ സുധീർ മനോഹറും എസ്ഐ ബൈജു പി ബാബുവും ചേർന്ന് ആടിനെ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സുനിൽ, സന്ദീപ് ദത്തൻ, ജെസി ജോർജ്, സെബാസ്റ്റ്യൻ, രോഹിത് തുടങ്ങിയവരും ഈ ഉദ്യമത്തിൽ പങ്കാളികളായി.