അനുബന്ധ വാര്‍ത്തകള്‍
- തൃപ്പൂണിത്തുറയില്‍ ഭീഷണിക്ക് പിന്നാലെ പെട്രോള്‍ ഒഴിച്ച് കടക്ക് തീയിട്ടു
- ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം: ജില്ലാകളക്ടര്‍ വിശദീകരണം തേടി
- സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി; ചൂടുകൂടുതല്‍ വടക്കന്‍ കേരളത്തില്‍
- നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിക്ക് സാധ്യത; സസ്പെന്‍ഷനോ പിഴയോ !
കൊടും ചൂടിനൊപ്പം പനിയും ആഴ്ചകൾ നീളുന്ന ചുമയും: രോഗകിടക്കയിലായി കേരളം
ഇൻഫ്ളുവൻസ വകഭേദമായ എച്ച്3 എൻ2 പടരാതിരിക്കാൻ മുൻകരുതലുകളെടുക്കണമെന്ന് ഐസിഎംആർ. കടുത്ത ചൂടിനൊപ്പം രാജ്യമെങ്ങും പനിയും ചുമയും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഐസിഎംആർ നിർദേശം. പനിയും ചുമയും ബാധിച്ച് ചികിത്സയ്ക്കെത്തുന്നവർക്ക് ആൻ്റിബയോടിക് നൽകുന്നത് ഒഴിവാക്കണമെന്നും ഐസിഎംആർ ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നലെമാത്രം കടുത്ത ചുമയും പനിയും ബാധിച്ച് 8245 പേരാണ് ചികിത്സ തേടിയത്. മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ഭൂരിഭാഗം കേസുകളും. ആഴ്ചകൾ നീണ്ട് നിൽക്കുന്ന ചുമ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ,പനി എന്നിവയാണ് മിക്കവരെയും ബുദ്ധിമുട്ടിലാക്കുന്നത്. എറണാകുളത്ത് ഇതിനൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.