അനുബന്ധ വാര്‍ത്തകള്‍
- എട്ട് ദിവസത്തിനിടെ കേരളത്തിൽ സമ്പർക്കം വഴി 302 പേർക്ക് കൊവിഡ്
- തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള മത്സ്യബന്ധനം തടയുന്നതിനായി പൂന്തുറയില്‍ കമാന്റോകളെ വിന്യസിച്ചതായി പൊലീസ്
- സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കൊവിഡ്, സമ്പർക്കം വഴി 90 പേർക്ക് രോഗം: അതീവ ജാഗ്രതയിൽ കേരളം
- അടുത്ത ഫെബ്രുവരിയോടെ പ്രതിദിനം 2.87 ലക്ഷം കൊവിഡ് കേസുകൾ ഉണ്ടാകും, കൊവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെ ആണെന്ന് പഠനം
- ഒരാളില്‍ നിന്ന് 120 പേര് പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നു; പൂന്തുറയില്‍ കൊവിഡ് വ്യാപനം തടയാന്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി
കൊവിഡ് രോഗികളുടെയും പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവരുടെയും എണ്ണം വര്‍ധിച്ചു; ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും അടക്കും
കൊവിഡ് രോഗികളുടെയും പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവരുടെയും എണ്ണം വര്‍ധിച്ചതോടെ ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും അടക്കാന്‍ തീരുമാനിച്ചതായി മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. ആലുവ മുന്‍സിപ്പാലിറ്റിയിലെ 13 വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകള്‍ ആക്കും. സ്ഥിതി ഗുരുതരമാവുകയാണെങ്കില്‍ ആലുവ മുന്‍സിപ്പാലിറ്റി പൂര്‍ണമായും അടക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ മരട് മുന്‍സിപ്പാലിറ്റിയിലെ 4-ആം ഡിവിഷനും കണ്ടൈന്‍മെന്റ് സോണ്‍ ആക്കും.
രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വരാപ്പുഴ മത്സ്യ മാര്‍ക്കറ്റ്, ആലുവ മാര്‍ക്കറ്റ്, ചമ്പക്കര മാര്‍ക്കറ്റ് എന്നിവ അടക്കും. മരട് മാര്‍ക്കറ്റ് കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ പ്രവര്‍ത്തിക്കു. എറണാകുളം മാര്‍ക്കറ്റ് ഉടന്‍ തുറക്കില്ല. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.