അനുബന്ധ വാര്‍ത്തകള്‍
- തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ മാത്രം ലഭിച്ചത് 2682 നാമനിര്‍ദേശ പത്രികകള്‍
- വിഎസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം സിപിഎം സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നു
- ബിഹാർ തെരഞ്ഞെടുപ്പിലെ തിരിച്ചടി: എഐസിസി സ്പെഷ്യൽ കമ്മറ്റി ഇന്ന് ഡൽഹിയിൽ ചേരും
- തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍; നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ 50000 രൂപ വരെ പിഴ
- തെരഞ്ഞെടുപ്പ്: ഒരേ സ്കൂളിലെ സുഹൃത്തുക്കളായ അധ്യാപകര്‍ തമ്മില്‍ നേര്‍ക്കുനേര്‍
ഒരു വീട്ടില്‍ നിന്ന് ഒരേ പാര്‍ട്ടിക്ക് രണ്ട് സ്ഥാനാര്‍ത്ഥികള്‍
മലപ്പുറം: ഒരു വീട്ടില്‍ നിന്ന് തന്നെ ഒരമ്മപെറ്റ മക്കള്‍ എതിര് സ്ഥാനാര്‍ഥികളാകുന്നത് പോലെ തന്നെ ഒരു വീട്ടില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് തന്നെ രണ്ട് സ്ഥാനാര്‍ത്ഥികളും ഉണ്ട് - രണ്ട് സ്ഥാനങ്ങളിലേക്കാണ് മത്സരിക്കുന്നത് എന്ന് മാത്രം. മലപ്പുറം എടയൂര്‍ ഡിവിഷനിലാണ് ഒരു വീട്ടിലെ തന്നെ രണ്ട് പേര് സി.പി.എമ്മിന് വേണ്ടി മത്സരിക്കുന്നത്.
എടയൂര്‍ ഡിവിഷനില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കെ.എ സക്കീറും (27) സക്കീറിന്റെ മൂത്ത സഹോദരന് അനീസിന്റെ ഭാര്യ ഫാത്തിമത് തസ്നി (24) ഗ്രാമ പഞ്ചായത്തി ലേക്കുമാണ് മത്സരിക്കുന്നത്. മന്നത്തുംപറമ്പ് കമ്പിളി പറമ്പില്‍ അബ്ദു റഹിമാന്റെ മകനാണ് സക്കീര്‍. ആദ്യമായി മത്സര രംഗത്തിറങ്ങുന്ന ഇരുവരും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളാണ്.
സക്കീര്‍ സി.പി.എം എടയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും എസ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയുമാണ്. അതെ സമയം തസ്നി എസ.എഫ്.ഐ പ്രവര്‍ത്തകയുമാണ്.