അനുബന്ധ വാര്‍ത്തകള്‍
- പിന്നോട്ടില്ല, പോലീസ് സംരക്ഷണത്തില്‍ ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തും; ഉപയോഗിക്കുന്നത് കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി
- ലൈസൻസ് പുതുക്കൽ കാലാവധി ഒരു വർഷം കൂടി കഴിഞ്ഞാൽ, ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി
- ഗിയറില്ലാത്ത മോട്ടോര്‍ സൈക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് രീതിയില്‍ മാറ്റംവരുത്തിയെന്നത് ശരിയാണോ
- പ്ലസ്ടു പരീക്ഷയില്‍ കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും ഇനി ഒന്നേന്ന് എഴുതണം
ഡ്രൈവിങ് ടെസ്റ്റ് ബാലികേറാമല! മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്റെ മകളും തോറ്റു, കൂകിവിളിച്ച് സമരക്കാര്‍
ഡ്രൈവിങ് ടെസ്റ്റ് ബാലികേറാമലയാകുകയാണ്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്റെ മകളടക്കം ടെസ്റ്റില്‍ പങ്കെടുത്ത മൂന്ന് അപേക്ഷകരും തോറ്റു. റോഡ് ടെസ്റ്റിന് ശേഷം മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ വിനോദിന്റെ മകളാണ് എച്ച് എടുക്കാന്‍ എത്തിയത്. എച്ച് ടെസ്റ്റില്‍ പെണ്‍കുട്ടി പരാജയപ്പെടുകയായിരുന്നു. കൂടാതെ ബൈക്ക് ടെസ്റ്റിനെത്തിയ മറ്റു രണ്ടുപേരും പരാജയപ്പെട്ടു. തിരുവനന്തപുരം മുട്ടത്തറയില്‍ പൊലീസ് കാവലിലാണ് ടെസ്റ്റ് നടത്തിയത്.
അതേസമയം ഇവിടെ ഡ്രൈവിങ് ടെസ്റ്റിനെതിരെ സമരം ചെയ്യുന്നവരും എത്തിയിരുന്നു. ടെസ്റ്റില്‍ പരാജയപ്പെട്ട പെണ്‍കുട്ടിയെ സമരക്കാര്‍ കൂകിവിളിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്കി. കഴിഞ്ഞ 10 ദിവസത്തിനിടെ ആദ്യമായാണ് മുട്ടത്തറയില്‍ ടെസ്റ്റ് നടക്കുന്നത്.