അനുബന്ധ വാര്‍ത്തകള്‍
- പുഴയിൽ പോയത് ഫോട്ടോഷൂട്ടിനല്ല, നവവരൻ മരിച്ചത് കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ടെന്ന് ബന്ധു
- ഫോട്ടോഷൂട്ടിനെത്തിയ നവദമ്പതിമാർ ഒഴുക്കിൽപ്പെട്ടു: വരൻ മരിച്ചു
- നടൻ കൈനകരി തങ്കരാജ് അന്തരിച്ചു
- ഇത്രയും പെട്ടെന്ന് ഒരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല; ജഗദീഷിന്റെ ഭാര്യയുടെ മരണത്തില്‍ മുകേഷ്
- സംസ്ഥാനത്ത് ഇന്ന് 429 പേർക്ക് കൊവിഡ്, 620 പേർക്ക് രോഗമുക്തി
മത്സ്യഫാമിൽ യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസ്
ശാസ്‌താംകോട്ട : മത്സ്യഫാമിൽ യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തിൽ ഫാമിന്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ഇരുപത്തഞ്ചിനു പടിഞ്ഞാറേ കല്ലട കാരാളിമുക്ക് കണത്താർകുന്നം ഉത്രം നിവാസിൽ വിനോദ് എന്ന 40 കാരൻ മരിച്ച സംഭവത്തിലാണ് ഫാമിന്റെ ഉടമ കണത്താർകുന്നം രജനി നിവാസിൽ സാദിശിവനെതിരെ പോലീസ് കേസെടുത്തത്.
ഫാമിന്റെ ചുറ്റും സ്ഥാപിച്ചിരുന്ന കമ്പിയിൽ പുറത്ത് നിന്നുള്ള ജീവികളിൽ നിന്ന് ശല്യമുണ്ടാകാതിരിക്കാനായി വൈദ്യുതി കടത്തിവിട്ടിരുന്നത് വഴിയാണ് ഷോക്കേറ്റു വിനോദ് കുളത്തിലേക്ക് വീണു മരിച്ചതായാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വൈദ്യുതാഘാതം, മുങ്ങിമരണം എന്നിവയുടെ സാധ്യതകൾ കണ്ടിരുന്നു. വിനോദിന്റെ കൈയിൽ പൊള്ളലേറ്റ പാട്ടുമുണ്ടായിരുന്നു.
എന്നാൽ വിനോദിനെ ശരീരത്തിന്റെ പകുതിഭാഗം മാത്രം കുളത്തിൽ മുങ്ങിയ നിലയിലായിരുന്നു കണ്ടത്. ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി ഫാമിൽ ജോലി ചെയ്യുന്നുണ്ട്. മരണവുമായി കൂടുതൽ പരിശോധന നടക്കുന്നതിനാൽ പോസ്റ്റ്‌മോർട്ടത്തിന്റെ ഫൈനൽ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല
ഫാമിന്റെ ചുറ്റും സ്ഥാപിച്ചിരുന്ന കമ്പിയിൽ പുറത്ത് നിന്നുള്ള ജീവികളിൽ നിന്ന് ശല്യമുണ്ടാകാതിരിക്കാനായി വൈദ്യുതി കടത്തിവിട്ടിരുന്നത് വഴിയാണ് ഷോക്കേറ്റു വിനോദ് കുളത്തിലേക്ക് വീണു മരിച്ചതായാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വൈദ്യുതാഘാതം, മുങ്ങിമരണം എന്നിവയുടെ സാധ്യതകൾ കണ്ടിരുന്നു. വിനോദിന്റെ കൈയിൽ പൊള്ളലേറ്റ പാട്ടുമുണ്ടായിരുന്നു.
എന്നാൽ വിനോദിനെ ശരീരത്തിന്റെ പകുതിഭാഗം മാത്രം കുളത്തിൽ മുങ്ങിയ നിലയിലായിരുന്നു കണ്ടത്. ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി ഫാമിൽ ജോലി ചെയ്യുന്നുണ്ട്. മരണവുമായി കൂടുതൽ പരിശോധന നടക്കുന്നതിനാൽ പോസ്റ്റ്‌മോർട്ടത്തിന്റെ ഫൈനൽ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല