അനുബന്ധ വാര്‍ത്തകള്‍
- അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ 14ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് കേന്ദ്രം
- വാക്സിന് എടുത്തവരിലെ രോഗബാധ; ഈ മൂന്ന് ജില്ലകളില്‍ വൈറസിന് ജനിതകമാറ്റം സംഭവിച്ചോ? പഠനം ഉടന്‍
- കേരളത്തില്‍ 100 പേരെ പരിശോധിക്കുമ്പോള്‍ 18 പേര്‍ക്കു കോവിഡ്
- ആഘോഷ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ കോവിഡ് ടെസ്റ്റിനു വിധേയരാകണമെന്ന് നിര്‍ദേശം; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ റൂം ക്വാറന്റൈനിലേക്ക് മാറണം
- സംസ്ഥാനത്ത് ഇന്ന് 24,296 പേർക്ക് കൊവിഡ്, 173 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04
കടുത്ത പനിയും ഛര്‍ദിയും; വാക്സിനെടുത്തതിനു പിന്നാലെ വിദ്യാര്‍ഥിനി മരിച്ചു
കോവിഡ് വാക്സിന് സ്വീകരിച്ചതിനുശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് വാവടുക്കം സ്വദേശിനി മരിച്ചു. ബിഎസ്ഡബ്ള്യു പൂര്‍ത്തീകരിച്ച രഞ്ജിത (21 വയസ്) ആണ് മരിച്ചത്. എംഎസ്ഡബ്ള്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.
ഓഗസ്റ്റ് മൂന്നിനാണ് യുവതി കൊവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചത്. തുടര്‍ന്ന് കടുത്ത പനിയും ചര്‍ദ്ദിയും കാരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയിരുന്നു. പത്തുലക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്ന് ചില ആരോഗ്യവിദഗ്ധര്‍ പറയുന്നു.