അനുബന്ധ വാര്‍ത്തകള്‍
- കങ്കണയുടെ ഓഫീസ് തകർത്തത് പ്രതികാരനടപടി, നഷ്ടപരിഹാരം നൽകണമെന്ന് ബോംബൈ ഹൈക്കോടതി
- കൂട്ടില്‍ നിന്നും പെണ്‍കടുവ പുറത്തുചാടിയ സംഭവം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ ചികിത്സാകൂടുകള്‍ നവീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി
- പാലക്കാട്ട് വന്‍ ചന്ദനവേട്ട: മൂന്നു പേര് അറസ്റ്റില്‍
- എടിഎം മെഷിന്റെ തകരാര്‍ മൂലം ഉപഭോക്താവിന് പണം കിട്ടിയില്ലെങ്കില്‍ നഷ്ടപരിഹാരം!
- ജിഎസ്ടി നഷ്ടപരിഹാരത്തുക നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്: ജീവനക്കാരുടെ ശമ്പളം പിടിയ്ക്കാനുള്ള തീരുമാനത്തിൽനിന്നും സർക്കാർ പിൻമാറിയേകും
തേനീച്ച, കടന്നല് എന്നിവയുടെ കുത്തേറ്റു മരിച്ചാല്‍ രണ്ട് ലക്ഷം രൂപാ നഷ്ടപരിഹാരം
തിരുവനന്തപുരം: തേനീച്ച, കടന്നല് എന്നിവയുടെ കുത്തേറ്റു മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ നടപടി തുടങ്ങി. വനം വകുപ്പാണ് ഇതുമായി മുന്നോട്ടു പോകുന്നത്. വരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് പരിഗണിക്കും.
രണ്ട് വര്‍ഷം മുമ്പ് നിയമസഭാ സമിതിക്ക് ലഭിച്ച പരാതിയുമായി ബന്ധപ്പെട്ടാണ് ഇത് പരിശോധിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനം വകുപ്പ് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ അന്നത്തെ ചര്‍ച്ചയില്‍ കടന്നല് കുത്തേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് മാത്രം നഷ്ടപരിഹാരം നല്കിയാല് മതി എന്നായിരുന്നു അഭിപ്രായം വന്നത്. നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു വര്‍ഷം അഞ്ചു മുതല്‍ എട്ടു വരെ ആളുകള്‍ കടന്നല്, തേനീച്ച കുത്തേറ്റു മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
അതെ സമയം നിലവില്‍ പാമ്പുകടിയേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും കാട്ടാന ഉള്‍പ്പെടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി വനം വകുപ്പ് നല്‍കുന്നത്.