അനുബന്ധ വാര്‍ത്തകള്‍
- Boby Chemmanur: 'ഇനിയെങ്കിലും വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക'; പൊലീസിന്റെ 'ലോക്കില്‍' ബോബി അസ്വസ്ഥന്‍
- ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു
- അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും
- പെരിയ ഇരട്ട കൊലപാതക കേസ്: സിപിഎമ്മിനെതിരായ നുണക്കോട്ട പൊളിഞ്ഞെന്ന് കെവി കുഞ്ഞിരാമന്
- Boby Chemmanur: രാത്രി മുഴുവന്‍ സ്റ്റേഷന് ലോക്കപ്പില്‍, ഉറങ്ങാതെ ബെഞ്ചിലിരുന്ന് സമയം കളഞ്ഞു; ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ്
ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവാഴ്ചത്തേക്ക് മാറ്റി. സർക്കാരിന് മറുപടി പറയാൻ സമയം നൽകണമെന്ന് പറഞ്ഞാണ് കോടതി കേസ് മാറ്റിവെച്ചത്. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. തെളിവുകൾ ഹാജരാക്കിയെങ്കിലും മജിസ്ട്രേറ്റ് അതൊന്നും പരിഗണിച്ചില്ലെന്ന് ബോബിയുടെ അഭിഭാഷകൻ വാദിച്ചു.
അതേസമയം പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ജാമ്യഹർജിയിൽ ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. നടി ഹണിറോസിൻ്റെ പരാതിയിൽ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. ഇതോടെ മേൽക്കോടതിയെ സമീപിക്കാനാവാതെ ആദ്യ ദിനം കാക്കനാട് ജയിലിൽ ബോബി ചെമ്മണ്ണൂരിന് കഴിയേണ്ടി വന്നിരുന്നു. 5 റിമാൻഡ് പ്രതികൾ കൂടിയുള്ള എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്. ഇന്ന് രാവിലെ ജയിൽ ഡോക്ടർ ബോബിയെ പരിശോധിച്ചു. ഇന്നലെ രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കോടതി മുറിയിൽ ബോബി തളർന്നു വീണിരുന്നു.തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമായിരുന്നു.