അനുബന്ധ വാര്‍ത്തകള്‍
- 'ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല, എന്നെ ദ്രോഹിക്കുന്നു': മുഖ്യമന്ത്രിക്കെതിരെ താന്‍ നല്കിയ മൊഴിയില്‍ ഉറച്ചു നില്ക്കുന്നതായി സ്വപ്ന സുരേഷ്
- കണ്ണൂരിലെ അഞ്ചു പഞ്ചായത്തുകളിൽ 14ന് ഹർത്താൽ നടത്താൻ എൽ.ഡി.എഫ്
- വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
- 5രൂപയ്ക്ക് യാത്ര: പുതിയ പ്രഖ്യാപനവുമായി കൊച്ചി മെട്രോ
- സംസ്ഥാനത്ത് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കറുത്ത മാസ്കിന് വിലക്കുണ്ടോ?
സുരക്ഷാഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കറുത്ത മാസ്ക് ധരിച്ചവരെ പോലും വിലക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. പൊതുജനങ്ങളെ വലയ്ക്കുന്ന ഇത്തരം നടപടികള്‍ എന്തിനാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
എന്നാല്‍, കറുത്ത് മാസ്ക്കിനെതിരെ യാതൊരു നിര്‍ദേശങ്ങളും സര്‍ക്കാര്‍ തലത്തില്‍ നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ഇപ്പോള്‍ കറുത്ത മാസ്ക്കിനെതിരെ നടപടിയെടുക്കുന്നത് പൊലീസ് നേരിട്ടാണെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് തലത്തിലാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരിട്ട് സര്‍ക്കാരില്‍ നിന്നല്ല. കറുത്ത മാസ്ക് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം ഇല്ലെന്ന് പറയുമ്പോഴും പൊലീസ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കറുത്ത മാസ്ക് ധരിച്ചവരെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.
അടുത്ത ലേഖനം