‘ഇസ്ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാല്‍ അതറിയാന്‍ പറ്റും’; വര്‍ഗീയ പരാമര്‍ശവുമായി ശ്രീധരന്‍ പിള്ള

  Bjp , ps sreedharan pillai , modi , lok sabha election , ബിജെപി , പിഎസ് ശ്രീധരന്‍ പിള്ള , സീതാറാം യെച്ചൂരി , വര്‍ഗീയത
തിരുവവനന്തപുരം| Last Modified ഞായര്‍, 14 ഏപ്രില്‍ 2019 (12:58 IST)
ലോക്‍സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടര്‍ന്ന് ബിജെപി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസ്‌താവനയാണ് വന്‍ വിവാദമായത്.

ബാലാക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യന്‍ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായി വിജയനും ചോദിച്ചെന്ന വിമര്‍ശനത്തോടെയാണ് ശ്രീധരന്‍ പിള്ള പരാമര്‍ശം നടത്തിത്.

‘ഇസ്ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാല്‍ അതറിയാന്‍ പറ്റും’
- എന്നാണ് പ്രസംഗത്തിനിടെ ശ്രീധരന്‍ പിള്ള പറഞ്ഞത്.

ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :