റഫാൽ കരാർ: അനിൽ അംബാനിക്ക്​ഫ്രാൻസ് 143​ മില്ല്യൺ യൂറോ നികുതി ഇളവ്​നൽകി

 France , Anil ambani , modi , bjp , france , ഫ്രഞ്ച് സർക്കാർ , റഫാല്‍ , പോര്‍ വിമാനങ്ങള്‍ , അനിൽ അംബാനി
ന്യൂഡല്‍ഹി| Last Modified ശനി, 13 ഏപ്രില്‍ 2019 (13:11 IST)
റഫാല്‍ ഇടപാട് നടന്നതിന് തൊട്ടു പിന്നാലെ അനിൽ അംബാനിക്ക് നികുതി ഇളവ് നൽകിയെന്ന് വെളിപ്പെടുത്തൽ. അനിലിന്റെ കമ്പനിക്ക്​ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോയുടെ (11,19,51,02,358 രൂപ)
നികുതി ഒഴിവാക്കി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ഫ്രഞ്ച് കമ്പനിയായ ദസോയുമായി കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ഇടപെടല്‍ നടന്നത്. ഫ്രഞ്ച് പത്രം 'ലെ മോണ്‍ഡേ' ആണ് ഈ വിവരം പുറത്തുവിട്ടത്.

2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യൺ ഡോളറാണ് നികുതി ഇനത്തിൽ നൽകേണ്ടിയിരന്നുത്. എന്നാൽ 7 മില്യൺ യുറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു.

നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയത്. ഇതിനു തൊട്ടു പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് 14.37 കോടി യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്. ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 73 ലക്ഷം യൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാന്‍ അവസരം നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :