ബിജെപിയുടെ കൈയൂക്ക് രാഷ്ട്രീയം കേരളത്തില്‍ നടപ്പില്ല: പിണറായി

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (18:32 IST)
ബിജെപിയുടെ കൈയൂക്ക് രാഷ്ട്രീയം കേറളത്തില്‍ നടപ്പില്ലെന്ന് സിപി‌എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. കോവളത്ത് എൻഎസ്എസ് കരയോഗം തെരഞ്ഞെടുപ്പ് യോഗ സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കോലം കത്തിച്ചതിനേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി.

ആളുകളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താം എന്ന ബിജെപി നയം കേരളത്തില്‍ നടപ്പില്ല. എന്‍എസ്എസ് അടക്കമുള്ള സംഘടനകളെ വാലാക്കി നിർത്താനാണ് ആർഎസ്എസിന്റെ ശ്രമം. അതിനു ഭംഗം വരുമ്പോൾ ഇത്തരം ഹീനമായ നീക്കമുണ്ടാകുന്നു. കയ്യൂക്ക് കൊണ്ട് രാഷ്ട്രീയം കളിച്ച് ആളുകളെ ഭയപ്പെടുത്തി വരുതിയിൽ നിർത്താം എന്ന അഹങ്കാരം കേരളത്തിൽ നടപ്പില്ല. പിണറായി പറഞ്ഞു.

കോവളത്ത് എൻഎസ്എസ് കരയോഗം തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തി ബിജെപി നടത്തിയ അക്രമം ഒരു സൂചനയാണ്. തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ ആരെയും എത്ര നീചമായും ആക്രമിച്ചു തകർത്തുകളയും എന്ന ഹുങ്കാണ് കരയോത്തിന്റെ തെരഞ്ഞെടുപ്പ് മീറ്റിംഗിലേക്ക് ഇരച്ചു കയറാൻ ആർഎസ്എസ്, ബിജെപി സംഘത്തെ പ്രേരിപ്പിച്ചത്. ഏതു സംഘടനയ്ക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ ജനാധിപത്യപരമായ അവകാശമുണ്ട്. അത് ഹനിച്ച് സമാധാനം തകർക്കാൻ നോക്കുന്നത് വിനാശകരമാകും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് പുന്നക്കുളം എന്‍എസ്എസ് കരയോഗത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി കരയോഗം ഹാളില്‍ കൂടിയ യോഗത്തിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. സ്ഥലത്ത് പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ കോലവും കത്തിച്ചിരുന്നു. സുരേഷ് ഗോപിയെ എന്‍‌എസ്‌എസ് ആസ്ഥാനത്തുനിന്ന് ഇറക്കിവിട്ടതില്‍ നടത്തിയ പ്രതിഷേധമായിരുന്നു അത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :