അനുബന്ധ വാര്‍ത്തകള്‍
- ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് നോട്ടീസ് അയയ്ക്കുമെന്ന് ഡിവൈഎസ്പി
- ജലന്ധർ പീഡനം; പരാതിക്കാരി ഉള്‍പ്പെടെയുള്ള ആറ് കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം
- ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് സെക്രട്ടറിയേറ്റിന് മുമ്പിലും സമരം
- ആരുടേയും പ്രേരണയിലല്ല സമരം, ഇരയ്ക്ക് നീതി കിട്ടുന്നതുവരെ പോരാടും, ആരോപണങ്ങൾക്ക് പിന്നിൽ ബിഷപ്പ്; കന്യാസ്ത്രീകൾ
- കന്യാസ്ത്രീയുടെ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു?: പൊലീസിനോട് ഹൈക്കോടതി
ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ ഹാജരാകാമെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ; അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത
ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ ഹാജരാകാമെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ; അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത
ചോദ്യം ചെയ്യലിന് ഹാജരാകാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് നോട്ടീസ് കിട്ടിയില്ലെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ. ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ നോട്ടീസ് കിട്ടിയാൽ ഹാജരാകും. അങ്ങനെയല്ലെങ്കിൽ ആലോചിച്ച് തീരുമാനമെടുക്കും. ആവശ്യമാണെങ്കിൽ കേസിൽ മുൻകൂർ ജാമ്യം തേടുമെന്നും അഭിഭാഷകൻ മന്ദീപ് സിംഗ് പറഞ്ഞു.
അതേസമയം, അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത രംഗത്തെത്തുകയും ചെയ്‌തു. നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത വ്യക്തമാക്കി.
ജലന്ധർ പൊലീസ് മുഖേനയും ഇമെയിൽ വഴിയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള നോട്ടീസ് കേരള പൊലീസ് ബിഷപ്പിന് അയച്ചത്. സിആർപിസി 41 എ വകുപ്പു പ്രകാരമാണ് ബിഷപ്പിന് നോട്ടിസ് അയച്ചത്.