അനുബന്ധ വാര്‍ത്തകള്‍
- കീം 2024: ഒന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- തമിഴ്നാട്ടില്‍ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക വയനാടിന് നല്കി 13കാരി
- വയനാടിന് കൈത്താങ്ങ്, സ്റ്റേജ് ഷോയുമായി അമ്മ, പരിപാടിയിലെ വരുമാനം ദുരന്തബാധിതർക്ക്
- ഓണം വിന്നറാകാന്‍ മോഹന്‍ലാല്‍, വിജയ്, ദുല്‍ഖര്‍, ടൊവിനോ; ഇത്തവണ മമ്മൂട്ടിയില്ല !
- സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു, നാളെ മുതൽ ശക്തി പ്രാപിക്കും, 3 ജില്ലകളിൽ യെല്ലോ അലർട്ട്
അമീബിക് മസ്തിഷ്കജ്വരം പടർന്നത് കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവരിൽ, നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്
അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവര്‍ക്കിടയിലാണ് അമീബിക് മസ്തിഷ്ക ജ്വരം പടര്‍ന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ലഹരിപദാര്‍ഥവും മറ്റും വെള്ളത്തില്‍ കലര്‍ത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ് ഈ നിലപാടിലെത്തിയത്.
നെയ്യാറ്റിന്‍കര കണ്ണറവിള ഭാഗത്താണ് രോഗം പടരുന്നത്. കാവിന്‍കുളത്തിലെ വെള്ളത്തില്‍ ലഹരിചേര്‍ത്ത് പപ്പായത്തണ്ടുപയോഗിച്ച് മൂക്കിലൂടെ വലിച്ചതായി ആരോഗ്യവകുപ്പ് വെളിപ്പെടുത്തുന്നു. ഈ ശീലമുള്ളവരെ നിരീക്ഷിച്ചാണ് രോഗലക്ഷണമുള്ളവരെ കണ്ടെത്തിയതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കി.ഇവര്‍ക്ക് തലവേദന,കഴുത്തിന് പിന്നില്‍ വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായപ്പോള്‍ നട്ടെല്ലിലെ സ്രവ സാമ്പിളുകള്‍ പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം പേരൂര്‍ക്കട സ്വദേശിക്ക് എവിടെനിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല. നിലവില്‍ രോഗം സ്ഥിരീകരിച്ച് 6 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ള 2 പേരുടെ പരിശോധാ ഫലം നെഗറ്റീവായിരുന്നു. തുടര്‍പരിശോധനക്കായി ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രമിച്ചെങ്കിലും നിരീക്ഷണത്തിലുള്ളവര്‍ സഹകരിക്കുന്നില്ല. നഗരപരിധിയില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വെള്ളക്കെട്ടുകളും ഉറവകളും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.