അനുബന്ധ വാര്‍ത്തകള്‍
- തലശേരിയില്‍ 15കാരിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി അറസ്റ്റില്‍
- രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു; ഈ മാസം മാത്രം കൂടിയത് 17 തവണ
- ടി.പി.ആര്. കുറയുന്നില്ല; കേരളത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, ഇന്ന് തീരുമാനം
- കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കും
- സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കൊവിഡ്, 110 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 9.44
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ആലപ്പുഴ ജില്ലയില്‍ മൂന്ന് പദ്ധതികള്‍
ആലപ്പുഴ: സ്ത്രീ പീഡന കേസുകളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുമായി ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മൂന്നു പദ്ധതികള്‍ക്ക് കൂടി തുടക്കമായി. കാതോര്‍ത്ത്, രക്ഷാദൂത്, പൊന്‍വാക്ക് എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് നടപ്പാക്കുന്നത്. കാതോര്‍ത്ത് പദ്ധതി പ്രകാരം സമൂഹത്തില്‍ വിവിധതരം പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സ്വന്തം താമസസ്ഥലത്തു നിന്നു തന്നെ ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ ലഭ്യമാക്കും. സേവനം ആവശ്യമുള്ളവര്‍ക്ക് www.kathorthu.wcd.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം.
അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് തപാല്‍ വകുപ്പുമായി സഹകരിച്ചു നടത്തുന്ന രക്ഷാദൂത് പദ്ധതി പ്രകാരം അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ പേരു വിവരങ്ങള്‍ വെളിപ്പെടുത്താതെ പരാതി നല്‍കാം. പോസ്റ്റോഫീസില്‍ എത്തി തപാല്‍ എന്ന കോഡ് പറഞ്ഞ് പോസ്റ്റ് മാസ്റ്ററിന്റെ സഹായത്തോടെ ഒരു പേപ്പറില്‍ സ്വന്തം മേല്‍വിലാസം എഴുതി പിന്‍കോഡ് സഹിതം ലെറ്റര്‍ ബോക്സില്‍ നിക്ഷേപിക്കാം. ശൈശവ വിവാഹം തടയുന്നതിനായുള്ള പദ്ധതിയാണ് 'പൊന്‍വാക്ക്'. ശൈശവ വിവാഹത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം നല്കുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികം ലഭിക്കും.
അടുത്ത ലേഖനം