അനുബന്ധ വാര്‍ത്തകള്‍
- ഇത് കാറ്റ് കാലം; നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
- മെസിയെ വരവേല്‍ക്കാന്‍ ആവേശപൂര്‍വ്വം ഒരുമിക്കാം; അര്‍ജന്റീനയുടെ വരവ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും
- ശബരിമല ദര്‍ശനത്തിനെത്തി നാട്ടിലേക്ക് മടങ്ങിയ തീര്ത്ഥാടകന് ഹൃദയാഘാതം മൂലം മരിച്ചു
- മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി
- കുതിപ്പ് തുടർന്ന് സ്വർണ്ണവില, പവന് ഇന്ന് മാത്രം കൂടിയത് 400 രൂപ
ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു
കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തതോടെ എഐ കാമറകള്‍ വീണ്ടും പണി തുടങ്ങി. ഇത് അറിയിച്ചുകൊണ്ട് പല വാഹന യാത്രക്കാര്‍ക്ക് ഇതിനോടകം പിഴകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ല, മൊബൈല്‍ ഫോണ്‍ ഉപയോഗം, മഞ്ഞ ലൈറ്റ് കത്തുമ്പോള്‍ വാഹനം ഓടിക്കല്‍, സീബ്രാ ലൈനില്‍ വാഹനം കയറ്റിയിടല്‍ തുടങ്ങി എല്ലാത്തിനും പിഴ ഈടാക്കി തുടങ്ങിയിരിക്കുകയാണ്. പിഴകള്‍ ഏഴു ദിവസത്തിനകം ഒടുക്കിയില്ലെങ്കില്‍ കോടതിക്ക് കൈമാറും എന്ന മുന്നറിയിപ്പും വരുന്നുണ്ട്. കെല്‍ട്രോണിന് നല്‍കാനുണ്ടായിരുന്ന തുക സര്‍ക്കാര്‍ കൈമാറിയതോടെയാണ് ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
സിഗ്നലില്‍ യെല്ലോ ലൈറ്റ് തെളിഞ്ഞിരിക്കെ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാ ലൈനില്‍ വാഹനം കയറ്റി നിര്‍ത്തിയതിനുമൊക്കെ 3000 രൂപയാണ് പുഴ ചുമത്തിരിക്കുന്നത്. ഇതില്‍ പലരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്ന സമയത്ത് നിയമങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു പലരുടെയും യാത്ര.