വിശ്വസിച്ചാലും ഇല്ലെങ്കിലും: പ്രേതങ്ങള്‍ വിഹരിക്കുന്ന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട്!

PRO
ചെന്നൈ: ആദ്യം എല്ലാവരും തമാശയായാണ് കരുതിയത്. ഒന്നോ രണ്ടോ കുട്ടികള്‍ പറയാന്‍ തുടങ്ങിയ പരാതി സ്‌കൂളില്‍ പഠിയ്‌ക്കുന്ന നാനൂറോളം കുട്ടികള്‍ ആവര്‍ത്തിച്ചു. ഉപദ്രവമേല്‍ക്കുകയും യൂണിഫോമിന്‌ പിന്നില്‍ രക്തക്കറ പുരളുകളും ചെയ്‌തുവെന്നാണ് കുട്ടികള്‍ പരാതിപ്പെട്ടത്.

ചെന്നൈയിലെ ന്യൂ വാഷര്‍മാന്‍പേട്ടിലെ ഒരു വിദ്യാലയത്തിലാണ്‌ സംഭവം നടന്നത്‌. കാണാന്‍കഴിയാത്ത ആരോ കുട്ടികളെ ഉപദ്രവിയ്‌ക്കുകയും വസ്‌ത്രത്തില്‍ രക്തക്കറ പുരട്ടുകയും ചെയ്യുന്നുണ്ടെന്നും അത്‌ പ്രേതബാധമൂലമാണെന്നും രക്ഷിതാക്കളാണ്‌ പറഞ്ഞത്‌. ഇവര്‍ സ്‌കൂളിന്‌ പുറത്ത്‌ തടിച്ചുകൂടി പ്രേതശല്യം ഒഴിവാക്കാന്‍ പരിഹാരപൂജകള്‍ നടത്തണമെന്ന്‌ ആവശ്യപ്പെട്ടു. പിന്നീട്‌ അധികൃതര്‍ സ്‌കൂള്‍ ഒരു ദിവസത്തേയ്‌ക്ക്‌ അടച്ചിട്ടു.

കാണാന്‍ കഴിയാത്ത ആരോ കുട്ടികളെ ഉപദ്രവിയ്‌ക്കുന്നുണ്ടെന്നും ചില പെണ്‍കുട്ടികള്‍ക്ക്‌ ഇതുകാരണം രാത്രിയില്‍ ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുകയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഒടുവില്‍ ഡെപ്യൂട്ടി കമ്മീഷണറും ജോയിന്റ് കമ്മീഷണറും വിഷയത്തില്‍ ഇടപെട്ട് ശക്തമായ താക്കീത് നല്‍കിയതോടെ ഈ പരാതി ക്രമേണ ഇല്ലാതാവുകയും ചെയ്തു.

തിരുവനന്തപുരം| WEBDUNIA|
സ്കൂളില്‍ കയറിയ പ്രേതം
ഇത്തരത്തില്‍ പോകുന്നു നിരവധി വിചിത്ര കല്‍പ്പനകളും കഥകളും. പ്രേതങ്ങളും ഭീകരജീവികളും ഇപ്പോഴും വിഹരിക്കുന്ന സ്ഥലങ്ങളുണ്ട്. നമ്മുടെ മനസ്സിന്റെ അകത്തളങ്ങള്‍ ആണവയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിശ്വാസവും അന്ധവിശ്വാസത്തെയും പലപ്പോഴും വേര്‍തിരിക്കപ്പെടുന്നത് യുക്തിയുടെ നേരീയ നൂലിഴയാലാണെന്നും അവര്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :