വിശ്വസിച്ചാലും ഇല്ലെങ്കിലും: പ്രേതങ്ങള്‍ വിഹരിക്കുന്ന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട്!

PRO
കാര്യവട്ടത്തെ ഹോസ്റ്റല്‍ ജീവിതകാലത്ത് ഹൈമവതിയെക്കുറിച്ച് കേള്‍ക്കാത്തതായി ആരും ഉണ്ടാവില്ല. ഒരു ചാനല്‍ അതിന്റെ ഒരു പരിപാടിയില്‍ രസകരമായി അവതരിപ്പിച്ചതോടെയാണ് ഹൈമവതിയും കുളവും വീണ്ടും ചര്‍ച്ചയായത്.

പണ്ടെങ്ങോ ക്യാമ്പസിന്‍റെ ഒരു ഭാഗത്തുള്ള കുളത്തില്‍ മുങ്ങിമരിച്ച ഹൈമവതിയെന്ന യുവതിയുടെ പ്രേതം ഇന്നും അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന എന്നായിരുന്നു വിശ്വാസം. നിറം പിടിപ്പിച്ച കഥകള്‍ ഭാവനാ സമ്പന്നര്‍ മെനഞ്ഞതോടെ ഹൈമവതി പ്രശസ്തയായി.

‘നീലവെളിച്ച‘ത്തില്‍ കഥാകാരന്‍ വിളിക്കുന്നതു പോലെ പല വൃണിതഹൃദയരും ‘ഹൈമവതീ പൊന്‍കിനാവേ.. നീ ഏന്തിനു മരിച്ചു?‘വെന്ന് ചോദിച്ചിട്ടുണ്ടാകാം. ഏതായാലും കാര്യവട്ടം ക്യാമ്പസിലെത്തുന്നവര്‍ മനസുകൊണ്ടെങ്കിലും ഹൈമവതിക്കുളം കാണാന്‍ ആഗ്രഹിച്സിട്ടുണ്ടാകാം.

1950 കളില്‍ അവിടെ താമസിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിലെ സുന്ദരിയായ യുവതിയായിരുന്നു ഹൈമവതി . അന്യജാതിക്കാരനായ ഒരു യുവാവുമൊത്തുള്ള പ്രണയം ഹൈമാവതിയുടെ വീട്ടില്‍ അറിഞ്ഞു . വീട്ടുകാര്‍ ആ ബന്ധം എതിര്‍ത്തതില്‍ മനംനൊന്ത് ഹൈമവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു.

ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച അവളുടെ പ്രേതം യക്ഷിയായി ആ കാടുകളില്‍ ചുറ്റി തിരിയുന്നുവെന്നും കാര്യവട്ടം കാമ്പസിലെ ഹോസ്റ്റ്ലില്‍ താമസിക്കുന്നവര്‍ക്ക് ചില സമയത്ത് കാടിനുള്ളില്‍ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേള്‍ക്കാമത്രെയെന്നുമൊക്കെയായിരുന്നു പ്രചരിച്ച കഥകള്‍.

സ്കൂളില്‍ കയറിയ പ്രേതം- അടുത്ത പേജ്



തിരുവനന്തപുരം| WEBDUNIA|
കാര്യവട്ടത്തെ ഓര്‍മ്മകളില്‍ അലയുന്ന ഹൈമവതിയുടെ പ്രേതം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :