വിശ്വസിച്ചാലും ഇല്ലെങ്കിലും: പ്രേതങ്ങള്‍ വിഹരിക്കുന്ന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട്!

PRO


ബംഗ്ലാദേശില്‍ നോര്‍ത്ത് ധാക്കയിലെ ഗാസിപൂരില്‍ ഇപ്പോള്‍ മനശാസ്ത്രജഞര്‍ പുതിയൊരു സംഭവത്തിന് പരിഹാരം കണ്ടെത്താനാവാതെ ഉഴലുകയാണ്. ഹോളിവുഡ് സൈക്കോ-ഹൊറൊര്‍ സിനിമയിലേക്കാളും ഭീകരമാണ് ഇവിടുത്തെ ഒരു പ്രേതഫാക്ടറിയില്‍ അരങ്ങേറുന്ന സംഭവങ്ങള്‍.

ഗാസിപൂരിലെ ഗാര്‍മെന്റ് ഫാക്ടറിയിലെ വിജനമായ ഇടങ്ങളില്‍ പ്രേതങ്ങളെ കണ്ടുവെന്നും അവ ആക്രമിക്കാനെത്തിയെന്നും ജീവനക്കാര്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ആദ്യമാദ്യം ഫാക്ടറി അധികൃതര്‍ അത് തള്ളിക്കളഞ്ഞു. പ്രേതങ്ങളുടെ ശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 3500 ഓളം വരുന്ന ജീവനക്കാര്‍ അക്രമമുണ്ടാക്കുകയും ഫാക്ടറി ഉപകരണങ്ങള്‍ തകര്‍ക്കുകയും ഉടമ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് സംഭവം ഗുരുതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യമായത്.

ഫാക്ടറിയില്‍ പലപ്പോഴു പ്രേതങ്ങള കാണുന്നെന്നും ടോയ്ലറ്റുകളിലും മറ്റും അവ തങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായും സ്ത്രീകള്‍ പോലും പരാതിപ്പെടുകയായിരുന്നു. എന്നാല്‍ മാനേജ്മെന്റ് ഇതൊക്കെ ചിരിച്ചു തള്ളിയതോടെ ജീവനക്കാര്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങുകയായിരുന്നുവെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ ആറുമാസമായി ഫാക്ടറിയില്‍ തുടര്‍ച്ചയായുണ്ടായ മരണങ്ങളുടെ പരിണിതഫലമായുണ്ടായ മാനസിക പ്രശ്നമാണിതെന്നാണ് മാനസികരോഗ വിദഗ്ദര്‍ പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് 129 ഓളം ജീവനക്കാര്‍ ഫാക്ടറിയിലുണ്ടായ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റുള്ള ജീവനക്കാര്‍ മാനസികമാ‍യി തകര്‍ന്നെന്നും മരിച്ചവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഭീതി മനസ്സില്‍ നിന്നും വിട്ടുപോകാത്തത് കൊണ്ടുള്ള മാനസികവിഭ്രമമാണ് അതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ആരെങ്കിലും ഒരാള്‍ എന്തെങ്കിലും കണ്ട് ഭയപ്പെട്ടതായിരിക്കുമെന്നും തുടര്‍ന്ന് ഈ വാര്‍ത്ത പ്രചാരത്തിലായിരിക്കുമെന്നും അതിനെത്തുടര്‍ന്നാണ് എല്ലാവര്‍ക്കും പ്രേതദര്‍ശനമെന്ന തോന്നാല്‍ ഉണ്ടായതെന്നും ഈ കേസ് പഠിക്കുന്ന സൈക്കോളജിസ്റ്റുകള്‍ പറയുന്നു.

കാര്യവട്ടത്തെ ഓര്‍മ്മകളില്‍, അലയുന്ന ഹൈമവതിയുടെ പ്രേതം- അടുത്ത പേജ്

തിരുവനന്തപുരം| WEBDUNIA|
ഒരു ഫാക്ടറിയിലെ 3500 ജീവനക്കാരെ ഭയപ്പെടുത്തുന്ന പ്രേതങ്ങള്‍; രഹസ്യം കണ്ടെത്താന്‍ ശ്രമിച്ച് മനശാസ്ത്രജ്ഞര്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :