സ്കൂള്‍ വിദ്യാര്‍ഥിനികളോട് ഗദ്ദാഫി കാട്ടിയ ക്രൂരതകള്‍ പുറത്തുവരുന്നു

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ ലൈംഗിക വൈകൃതങ്ങള്‍ പലപ്പോഴായി മാധ്യമങ്ങളില്‍ വന്നിരുന്നു. സ്കൂള്‍ വിദ്യാര്‍ഥിനികളോട് ഗദ്ദാഫി കാണിച്ച ക്രൂരതകള്‍ ഒരു പുസ്തകത്തിലൂടെ വെളിച്ചത്ത് വന്നിരിക്കുകയാണിപ്പോള്‍. ഗദ്ദാഫിയുടെ ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന 15-കാരിയായ സോരയ വെളിപ്പെടുത്തിയ കാര്യങ്ങളാണിവ.

ഈ പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂള്‍ 2004-ല്‍ ഗദ്ദാഫി സന്ദര്‍ശിച്ചിരുന്നു. തനിക്ക് ബൊക്കെ നല്‍കിയ സോരയയെ ഗദ്ദാഫി അന്ന് തന്നെ നോട്ടമിട്ടു. തുടര്‍ന്ന് ഗദ്ദാഫിയുടെ കിടപ്പുമുറിയിലേക്ക് അവളെ എത്തിക്കുകയായിരുന്നു. “പേടിക്കണ്ട, ഞാന്‍ നിന്റെ പപ്പയാണ്, സഹോദരനാണ്, കാമുകനാണ്, അങ്ങനെ എല്ലാമാണ്“- എന്നാണ് ഗദ്ദാഫി പെണ്‍കുട്ടിയോട് പറഞ്ഞത്.

തുടര്‍ന്ന് പെണ്‍കുട്ടിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. ക്രൂരമായി മര്‍ദ്ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തു. മറ്റ് പെണ്‍കുട്ടികളുമായി ഗദ്ദാഫി സെക്സില്‍ ഏര്‍പ്പെടുന്നത് കണ്ട് പഠിക്കാന്‍ ആവശ്യപ്പെട്ടു. അശ്ലീല സിനിമകള്‍ കാണാനും ആവശ്യപ്പെട്ടു. ഗദ്ദാഫിക്ക് ഒരു ദിവസം നിരവധി സ്ത്രീകളെ വേണമെന്ന് ഈ പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. അഞ്ച് വര്‍ഷമാണ് പെണ്‍കുട്ടി ഗദ്ദാഫിയുടെ തടവില്‍ കഴിഞ്ഞത്.

ഗദ്ദാഫിയ്ക്കൊപ്പം കിടപ്പറ പങ്കിട്ട സ്ത്രീകളെ അവരുടെ കുടുംബം തഴഞ്ഞു. ഈ സ്ത്രീകള്‍ ഇപ്പോഴും അനുഭവിക്കേണ്ടിവരുന്ന അവഗണനകളെക്കുറിച്ചും പുസ്തകം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :