ഗദ്ദാഫിയുടെ ഇഷ്ട വിനോദം ബലാത്സംഗമെന്ന് ജര്‍മ്മന്‍ ഡോക്യുമെന്ററി

ട്രിപ്പോളി| WEBDUNIA|
PRO
PRO
കൊല്ലപ്പെട്ട ലിബിയന്‍ ഭരണാധികാരി മുഅമര്‍ ഗദ്ദാഫി സ്ത്രീ ലമ്പടന്‍ ആയിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ജര്‍മ്മന്‍ ഡോക്യുമെന്ററി ഇക്കാര്യം തെളിവ് സഹിതം നിരത്തുകയാണ്. കണ്‍‌മുന്നില്‍പ്പെടുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യലായിരുന്നു ഗദ്ദാഫിയുടെ ഇഷ്ട വിനോദമെന്നാണ് ഡോക്യുമെന്ററി പറയുന്നത്.

രാജ്യത്ത്‌ അധികാരത്തിലിരുന്ന കാലത്ത്‌ എണ്ണമറ്റ സ്ത്രീകളെ ഗദ്ദാഫി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലുള്ള ഡോക്യുമെന്ററിയുമായി രംഗത്ത് വന്നിരിക്കുന്നത് ജര്‍മന്‍ ചാനലായ ആ‍ര്‍ ടി എന്‍ ആണ്‌.

ഒരു സ്ത്രീയെ കണ്ടു മുട്ടിയാല്‍ ഏറെ താമസിയാതെ ഗദ്ദാഫി തന്റെ കരവലയത്തില്‍ ഒതുക്കും. ഒപ്പമുണ്ടാ‍യിരുന്ന വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയും ഗദ്ദാഫി കീഴ്പ്പെടുത്തിയിരുന്നതായി ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ഗദ്ദാഫി ബലാത്സംഗം ചെയ്ത

ആമസോണിയന്‍ ബോഡിഗാര്‍ഡ്സ്‌ എന്നറിയപ്പെട്ടിരുന്ന വനിതാ സൈന്യത്തില്‍പ്പെട്ട ആറു‍പേരെയെങ്കിലും തനിക്കറിയാമെന്ന് ലിബിയയിലെ മനശ്ശാസ്ത്രജ്ഞനായ ഡോ സേഹം സെര്‍ഗെവ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഗദ്ദാഫി ഉപയോഗിച്ചിരുന്ന പ്രതിരോധ മാര്‍ഗമായിരുന്നു ബലാത്സംഗമെന്ന് ഡോക്യുമെന്ററി വെളിപ്പെടുത്തുന്നുണ്ട്. തനിക്കെതിരെ ശബ്ദമുയര്‍ത്തുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ തന്റെ സൈന്യത്തിന്‌ ഗദ്ദാഫി നിര്‍ദേശം നല്‍കിയിരുന്നു. സൈനീകരെ പ്രചോദിപ്പിക്കാന്‍ ഗര്‍ഭനിരോധന ഉറകളും വയാഗ്രപോലുള്ള ഉത്തേജകങ്ങളും ഗദ്ദാഫി സൈന്യത്തിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ വിതരണം ചെയ്തിരുന്നു‍.

പെണ്‍കുട്ടികളെ കാഴ്ച വെച്ച് പല ബിസിനസുകാരും ഗദ്ദാഫിയില്‍ നിന്ന് കാര്യം സാധിച്ചിരുന്നു.
ലിബിയന്‍ ആശുപത്രികളില്‍ ജോലിചെയ്യാന്‍ വേണ്ടി യുക്രൈനില്‍ നിന്നെത്തിയിരുന്ന നഴ്സുമാരിലേറെപ്പേരും ഗദ്ദാഫിയുടെ പീഡനത്തിന്‌ ഇരയായിട്ടുണ്ടെന്നും അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :