അനുബന്ധ വാര്‍ത്തകള്‍
- താലിബാൻ ശ്രമിക്കുന്നത് ലോകത്തിന്റെ അംഗീകാരം നേടാൻ, അവരെ വിശ്വസിക്കുന്നില്ല: ജോ ബൈഡൻ
- ഒരിക്കലും രക്ഷപ്പെടുമെന്ന് കരുതിയില്ല: സഹ്റാ കരീമി ഉക്രൈയ്നിലേക്ക് പറന്നു
- താലിബാനെ പിന്തുണച്ച് റിപ്പബ്ലിക് ടിവി: അർണബിനെതിരെ കേസ് എടുക്കണമെന്ന് സോഷ്യൽ മീഡിയ
- താലിബാന്‍ വീരപരിവേഷം നൽകാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു, ഖേദകരമെന്ന് മുഖ്യമന്ത്രി
- കാബൂൾ വിമാനത്താവളത്തിന് സമീപം തിക്കും തിരക്കും, 7 പേർ മരിച്ചു
ഓഗസ്റ്റ് 31നകം സേനാ പിന്മാറ്റം നടത്തണം: യുഎസിന് താലിബാന്റെ അന്ത്യശാസനം
അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന് യുഎസിന് താലിബാന്റെ അന്ത്യശാസനം. ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി.
അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ പിൻവലിക്കുന്നതിന് കാലതാമസം വന്നേക്കാമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് താലിബാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഓഗസ്റ്റ് 31ന് സൈനികരെ പിൻവലിക്കുമെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചതാണ്. അത് നീട്ടുന്നത് അവര്‍ തങ്ങളുടെ സൈന്യത്തെ വ്യാപിപ്പിക്കുമെന്നാണ് അര്‍ത്ഥമാക്കുന്നത്. അതിന്റെ ആവശ്യം നിലവിലില്ല. താലിബാൻ വക്താവ് സുഹെയ്ല്‍ ഷഹീന്‍ പറഞ്ഞു. കൂടുതൽ സമയം ചോദിച്ചാല്‍ ഉത്തരം ഇല്ലെന്നായിരിക്കും. അതിന് പ്രത്യാഘാതങ്ങളുണ്ടായിരിക്കും. യു.കെ. ടെലിവിഷന്‍ ചാനലായ സ്‌കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഷഹീന്‍ പറഞ്ഞു.