അനുബന്ധ വാര്‍ത്തകള്‍
- പാക്കിസ്ഥാനോട് അടുത്ത് റഷ്യ; ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ
- സ്വീഡിഷ് സുന്ദരിയെ മതിയോ?, മതിയെന്ന് അനിൽ അംബാനി, എപ്സ്റ്റീൻ ഫയലിലെ സംഭാഷണങ്ങൾ പുറത്ത്
- പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു
- ചൈന ലോകത്തെ പറ്റിക്കുന്നു, രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നു, ത്രികക്ഷി കരാർ വേണമെന്ന് അമേരിക്ക
- ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് അമേരിക്ക; നിരുത്തരവാദമെന്ന് ചൈന
എല്ലാം വെറുതെയായി; ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പാക്കിസ്ഥാന്
ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അടുത്ത അനുയായി നാജാം സേതി. സര്‍ക്കാരിനെ വെട്ടിലാക്കികൊണ്ടാണ് സേതി രംഗത്തെത്തിയത്. ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ ഇദ്ദേഹം ട്രംപ് മുന്നോട്ടുവയ്ക്കുന്ന പല നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ പാകിസ്ഥാന് പ്രയാസപ്പെടുമെന്നും പാലിച്ചില്ലെങ്കില്‍ ട്രംപ് ബുദ്ധിമുട്ടിക്കുമെന്നും പറഞ്ഞു.
ഇത്തരത്തിലുള്ള ഒരു ഭാവിയാണ് പാകിസ്ഥാന് നേരിടാന്‍ പോകുന്നതെന്നും ഇക്കാര്യം താന്‍ തുടക്കം മുതലേ പറയുന്നതാണെന്നും ഒരു ടിവി ചാനലില്‍ നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അതേസമയം പാക്കിസ്ഥാനോട് അടുത്ത് റഷ്യ. ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ അറിയിച്ചു. ഇസ്ലാമാബാദില് പള്ളിയിലുണ്ടായ ബോംബ് ആക്രമണത്തെ റഷ്യന്‍ പ്രസിഡണ്ട് പുടിന് ശക്തമായി അപലപിച്ചു. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. പാകിസ്ഥാന് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും അയച്ച സന്ദേശങ്ങളില്‍ അനുശോചനം പങ്കുവയ്ക്കുകയും ചെയ്തു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തന്റെ ആത്മാര്‍ത്ഥമായ സഹതാപവും പിന്തുണയും അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടത്തിലും സുരക്ഷയിലും പാകിസ്ഥാനുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള സന്നദ്ധതയും റഷ്യ അറിയിച്ചു.