മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാജ്‌പക്സെ പങ്കെടുക്കേണ്ട

ചെന്നൈ| Last Modified വ്യാഴം, 22 മെയ് 2014 (10:30 IST)
നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ പങ്കെടുക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. രജപക്‌സെ പങ്കെടുത്താല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത മുന്നറിയിപ്പ് നല്‍കി.

എംഡിഎംകെ നേതാവ് വൈക്കോ അടക്കമുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തി. എന്‍ഡിഎ സഖ്യകക്ഷിയായ എംഎഡിഎംകെ നേതാവ് വൈകോയാണ് നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രജപക്‌സെ പങ്കെടുക്കുന്നതില്‍ ആദ്യം രംഗത്തെത്തിയത്.

ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരെ എതിരെ അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റിനെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങളില്‍ പങ്കെടുപ്പിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് വൈകോ പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രിയും നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തുമായ ജയലളിതയും ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചടങ്ങില്‍ രജപക്‌സെ പങ്കെടുക്കുകയാണെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ജയലളിത മുന്നറിയിപ്പ് നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :