അനുബന്ധ വാര്‍ത്തകള്‍
- ഹിജാബ് വിവാദം: വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ച് കർണാടക
- കൊവിഡ്: കർണാടകയിൽ 10 വയസ്സിന് താഴെയുള്ള കുട്ടികളിൽ വൻ രോഗവ്യാപനം
- ഒറ്റദിവസം 41,000ത്തിലധികം രോഗികൾ, കൊവിഡിൽ പകച്ച് കർണാടക
- കർണാടകയിൽ ഇന്ന് 21,000ലധികം പേർക്ക് കൊവിഡ്, ഡൽഹിയിൽ കാൽലക്ഷം കടന്ന് രോഗികൾ
- നിയന്ത്രണം വിട്ട് ബൈക്ക് മരത്തിലിടിച്ചു, 16 വയസ്സുകാരായ മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം: മലാല യൂസഫ്‌സായ്
കർണാടകയിൽ മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് ക്യാമ്പസുകളിലും ക്ലാസുകളിലും പ്രവേശിക്കാൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാമാണെന്ന് മലാല ട്വീറ്റ് ചെയ്തു.
“College is forcing us to choose between studies and the hijab”.
— Malala (@Malala) February 8, 2022
Refusing to let girls go to school in their hijabs is horrifying. Objectification of women persists — for wearing less or more. Indian leaders must stop the marginalisation of Muslim women. https://t.co/UGfuLWAR8I
എന്ത് ധരിക്കണം എന്നതിന്റെ പേരിൽ സ്ത്രീകളെ വസ്തുവൽക്കരിക്കുന്നത് നിലനിൽക്കുന്നു. ഇന്ത്യൻ നേതാക്കൾ മുസ്ലീം സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും മലാല യൂസഫ്‌സായി ട്വീറ്റിൽ പറയുന്നു.അതേസമയം കർണാടകയിൽ ഹിജാബ് തർക്കത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.