അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സര്‍ക്കാര്‍ അവധി നല്കി
- സ്വർണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
- യുപിയിൽ വീണ്ടും ക്രൂരത, മയക്കുമരുന്ന് കുത്തിവച്ച് കൂട്ടബലാത്സംഗം, കൈകാലുകളും ഇടുപ്പും തകർന്നു; 22കാരി മരിച്ചു
- സ്വകാര്യ ബാങ്കിൽ സ്വപ്നയ്ക്ക് 38 കോടിയുടെ നിക്ഷേപം, പരിധിയിൽകൂടുതൽ പണം പിൻവലിച്ചു; ബാങ്ക് മാനേജറെ ചോദ്യം ചെയ്ത് ഇഡി
- അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു
രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവതിയെ കടലില്‍ നിന്ന് ജീവനോടെ കണ്ടെത്തി
രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവതിയെ കടലില്‍ നിന്ന് ജീവനോടെ കണ്ടെത്തി. ആഞ്ചലിക ഗെയ്റ്റല്‍ എന്ന യുവതിയെയാണ് കൊളംബിയന്‍ തീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്തത്. രണ്ടുവര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാതെ രക്ഷപ്പെട്ടതായിരുന്നു ഇവര്‍. പിന്നീട് ഇപ്പോള്‍ കടലില്‍നിന്നാണ് കണ്ടെത്തുന്നത്. ഒരു തടികഷ്ണമാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആദ്യം തോന്നിയത്. എന്നാല്‍ ആഞ്ചലിക കൈകള്‍ ഉയര്‍ത്തി ഇവരെ വിളിക്കുകയായിരുന്നു.
2018ലാണ് ഇവരെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങുന്നത്. തുടര്‍ന്ന് ആറുമാസക്കാലം ഒരു അഭയ കേന്ദ്രത്തില്‍ കഴിഞ്ഞു. പിന്നീട് ഇവര്‍ക്ക് വിഷാദരോഗം വരുകയും കടലില്‍ ചാടുകയുമായിരുന്നു. കടലില്‍ ചാടിയതിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഇവര്‍ പറയുന്നു.