അനുബന്ധ വാര്‍ത്തകള്‍
- കാനഡയെ വിമര്‍ശിച്ച് ഇന്ത്യ; കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് എസ് ജയശങ്കര്‍
- ഹമാസ് മൂന്ന് സൈനികളെ കൊലപ്പെടുത്തിയതിന് പിന്നാലെ റഫ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു
- ഇസ്രായേലുമായുള്ള ഗൂഗിളിന്റെ കരാറുകള്‍ക്കെതിരെ സമരം; ഗൂഗിള്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തു
- ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
- ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും
പാലസ്തീനിയന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തില്‍ ഇസ്രായേലികള്‍ക്കുനേരെ വെടിയുതിര്‍ത്തു
കഴിഞ്ഞ ദിവസം രാത്രിയില്‍ ഇസ്രായേല്‍ പൗരന്മാരുമായി സ്കീഹെം നഗരത്തിലെ ജോസഫിന്റെ ശവകുടീര വളപ്പിലേക്ക് പ്രവേശിച്ച ഒരു ബസിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും ഡ്രൈവര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോര്‍സ് (ഐഡിഎഫ് ) റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ പൗരന്മാര്ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ യാത്ര ചെയ്യുന്നത് വിലക്കപ്പെട്ട പാലസ്തീനിയന്‍ അതോറിറ്റിയുടെ (പിഎ) നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ഈ നഗരം.
ബൈബിളിലെ നായകന് ജേക്കബിന്റെ മകന് ജോസഫിനെ അടക്കം ചെയ്തിരിക്കുന്ന ശവകുടീരം യഹൂദര്‍ക്ക് ഒരു പുണ്യസ്ഥലമാണ്. എന്നാല്‍ പാലസ്തീന് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് ഐഡിഎഫിനെ മുന്‍കൂട്ടി അറിയിക്കുകയും അനുമതി വാങ്ങുകയും വേണം. ഇസ്രായേല്‍ പൗരന്മാര് നബ്ലസില് പ്രവേശിച്ചുവെന്ന റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ തന്നെ ഐഡിഎഫ് സേന ഇവിടെ എത്തുകയും എല്ലാ പൗരന്മാരെയും പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഇസ്രായേലികളെ കൂടുതല്‍ അന്വേഷണത്തിനായി ഇസ്രായേല്‍ പോലീസ് മാറ്റി.