ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Iran warns USA,Iran warns America over Israel war,Iran threatens US over Israeli aggression,Middle East tensions Iran USA,Iran USA Israel war news,ഇറാനും അമേരിക്കയും യുദ്ധഭീഷണി,ഇറാൻ യു.എസ്. മുന്നറിയിപ്പ്
അഭിറാം മനോഹർ| Last Modified ശനി, 14 ജൂണ്‍ 2025 (20:02 IST)
israel attacks
ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീണ്ടതോടെ ഇസ്രായേലിന് പിന്തുണ നല്‍കുന്ന അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍. തങ്ങളുടെ തിരിച്ചടി തടയാന്‍ ഇസ്രായേലിനെ സഹായിക്കരുതെന്ന് യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിനെ സഹായിക്കുന്ന തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ മേഖലയിലെ മൂന്ന് രാജ്യങ്ങളുടെയും സൈനികത്താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്ന് ഇറാന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3 എന്ന പേരിലാണ് ഇസ്രായേലിനെതിരെ ഇറാന്റെ പ്രത്യാക്രമണം. ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കിയെന്നും അരാഷ് ചാവേര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായേലിന്റെ ലക്ഷ്യങ്ങള്‍ ഭേദിച്ചെന്നും ഇറാന്‍ അവകാശപ്പെട്ടു. നേരത്തെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഖേരിയും റെവല്യൂഷണറി ഗാര്‍ഡ് ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈല്‍ സലാമിയും കൊല്ലപ്പെട്ടിരുന്നു.ആണവകേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ആള്‍നാശമുണ്ടായിട്ടില്ലെന്നും നതാന്‍സ്, ഫോര്‍ഡോ,ഇസ്ഫഗാന്‍ തുടങ്ങിയ ആണവകേന്ദ്രങ്ങളില്‍ പരിമിതമായ നാശം മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും ഇറാന്‍ ആണവോര്‍ജ സംഘറന വക്താവ് ബെഹ്‌റൗസ് കമാല്‍വാണ്ടി അറിയിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായും 320 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാന്‍ അറിയിച്ചിട്ടുള്ളത്.


അതേസമയം ഇറാന്റെ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ഇറാന്‍ മിസൈല്‍ ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിയെരിയുമെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സിന്റെ മുന്നറിയിപ്പ്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :