അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുമായുള്ള ബന്ധം തുടരാനാണ് ആഗ്രഹം; ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും കനേഡിയന്‍ പ്രതിരോധമന്ത്രി
- സ്വരം കടുപ്പിച്ച് ഇന്ത്യ, കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് താത്കാലികമായി നിർത്തിവെച്ചു
- കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാൻ ഇന്ത്യ, വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും
- ഇന്ത്യ- കാനഡ ബന്ധം ഉലയുന്നതിനിടെ ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു
- കാര്യങ്ങൾ വഷളാകുന്നു, കാനഡയിലെ ഇന്ത്യക്കാർക്കും വിദ്യാർഥികൾക്കും മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ
കാനഡയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖാലിസ്ഥാന്‍ സംഘടനകളുടെ പ്രതിഷേധം; പതാക കത്തിച്ചു
കാനഡയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖാലിസ്ഥാന്‍ സംഘടനകളുടെ പ്രതിഷേധം. നിജ്ജാര്‍ വധത്തിന്റെ ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം വിളികളുമായാണ് ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി എംബസിക്ക് മുന്നില്‍ എത്തിയത്. ഇന്ത്യയുടെ പതാക ഖാലിസ്ഥാന്‍ വാദികള്‍ കത്തിച്ചു. കൂടാതെ പ്രധാനമന്ത്രി മോദിയുടെ കട്ടൗട്ടിന് നേരെ ചെരിപ്പെറിയുകയുണ്ടായി. ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം കാനഡയുടെ പതാക ഏന്തിയവരും സമരത്തിന് എത്തി. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ന് സംസാരിക്കും.