അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യാ-പാക് അതിർത്തിയിലൂടെ കടന്നുപോകുന്ന സംഝോധ എക്സ്പ്രസ് സർവീസ് നിർത്തിവച്ചു
- മർദ്ദനങ്ങളേറ്റുവാങ്ങുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ: പാകിസ്ഥാന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഇന്ത്യ, എത്രയുംവേഗം പൈലറ്റിനെ മോചിപ്പിക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു
- പിടിയിലായ ഇന്ത്യൻ പൈലറ്റിനോട് മാന്യമായാണ് പെരുമാറുന്നത്, പാകിസ്ഥാന്റെ അവകാശ വാദം ദൃശ്യങ്ങൾ പുറത്തുവിട്ട്
- ഇന്ത്യയുമായി ചർച്ചക്ക് തയ്യാർ, ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ ഒറ്റപ്പെടുമെന്ന് വന്നതോടെ നിലപാട് വ്യക്തമാക്കി ഇമ്രാൻ ഖാൻ
- ഏറ്റവും കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം, ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫർ !
ബലാക്കോട്ടിലെ മലമുകളിൽ തീവ്രവാദ പരീശീലന കേന്ദ്രം ഉണ്ടായിരുന്നു‘ പകിസ്ഥന്റെ വാദങ്ങളെ തള്ളി പ്രദേശവാസികൾ
ബലാക്കോട്ടിൽ കാടിനുള്ളിലെ മലമുകളിൽ തീവ്രവാദ പരിശീലന കേന്ദ്രം ഉണ്ടയിരുന്നു എന്ന വെളിപ്പെടുത്തലുമായി ബലാക്കോട്ടിന് സമീപത്ത് താമസിക്കുന്ന പ്രദേശവാസികൾ കുന്നിൻ മുകളിലെ കേന്ദ്രത്തിൽ കുട്ടികൾക്ക് മതപഠനം നൽകിയിരുന്നതായും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര മാധ്യമായ അൽ ജസീറയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ബലാകോട്ടിൽ തീവ്രവാദ പരിശീലന കേന്ദ്രങ്ങളുണ്ടായിരുന്നില്ല എന്ന പാകിസ്ഥാന്റെ വാദത്തെ തള്ളുന്നതാണ് പ്രദേശവസികളുടെ വെളിപ്പെടുത്തൽ. ‘മല മുകളിൽ ജെയ്‌ഷെ ഹുഹമ്മദിന്റെ പരിശീലന കേന്ദ്രമണ് പ്രവർത്തിക്കുന്നത് എന്ന് പ്രദേശവാസികൾക്ക് എല്ലാം അറിയവുന്ന കാര്യമാണ്. മുൻപ് ഇവിടെ മുജാഹിദ്ദീൻ ക്യാമ്പും പ്രവർത്തിച്ചിരുന്നു’ പ്രദേശവാസി തുറന്നു പറഞ്ഞു.
ബലാകോട്ടിലെ കുന്നിന് മുകളിൽ ആക്രമണം നടന്നു എന്ന് പ്രദേശവാസികൾ വെളിപ്പെടുത്തിയതായി നേരത്തെ ബി ബി സി പാകിസ്ഥാനും റിപ്പോർട്ട് ചെയ്തിരുന്നു. ജെയ്ഷെ താവളം ആക്രമിച്ചു എന്ന ഇന്ത്യൻ വാദത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തൽ. അതേസമയം ജെയ്ഷെ ഉൾപ്പടെയുള്ള തീവ്രവാദ സംഘടനകളെ 2002ൽ തന്നെ നിരോധിച്ചതാണ് എന്ന സ്ഥിരം പല്ലവി തന്നെയാണ് പാകിസ്ഥാൻ ആവർത്തിക്കുന്നത്.