അനുബന്ധ വാര്‍ത്തകള്‍
- വേനല്‍ക്കാലം: ശുദ്ധജലം മാത്രം ഉപയോഗിച്ച് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാം
- കൊവിഡ് പ്രതിരോധ നടപടികൾ കടുപ്പിക്കേണ്ട സാഹചര്യമെന്ന് ആരോഗ്യമന്ത്രി
- രണ്ടാം തരംഗത്തിൽ രോഗമുക്തി നിരക്കിൽ കുറവ്, സംസ്ഥാനങ്ങൾ ഉദാസീനത കാണിച്ചുവെന്ന് ഹർഷവർധൻ
- കൊവിഡ് വ്യാപനം: സംസ്ഥാനത്ത് അടുത്ത മൂന്ന് ആഴ്ച്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്
- നിങ്ങള്‍ കഴിക്കുന്ന മധുരം അമിതമാകുന്നുണ്ടോ, അറിയാം ഈ ലക്ഷണങ്ങളിലൂടെ
മലിന ജലത്തിലുണ്ടാക്കുന്ന ഐസുകളുടെ ഉപയോഗം മഞ്ഞപ്പിത്തത്തിന് കാരണമാകും
മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് മലിനമായ വെള്ളത്തില്‍ തയാറാക്കിയതാണെങ്കില്‍ മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പരമാവതി വഴിയോരങ്ങളിലും കടകളിലും തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്. പഴവര്‍ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
വേനല്‍ ശക്തിപ്രാപിച്ചതോടെ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി. വേനല്‍ കടുത്തതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്കരോഗങ്ങളെ പ്രതിരോധിക്കുവാനുള്ള പ്രധാനപ്പെട്ട മാര്‍ഗം.