കറുപ്പില്‍ പൊന്‍ നൂലഴകു ചാര്‍ത്തിയ കിസ്‌വ

ഒരോ കൊല്ലവും ദുല്‍ഹജ്ജില്‍ ക അബയില്‍ പുതിയ കിസ്‌വ ചാര്‍ത്തും

WEBDUNIA|
670 കിലോഗ്രാം പട്ടു നൂലില്‍ കറുത്ത ചായം മുക്കിയാണ് കിസ്‌വ നെയ്യാനുള്ള നൂല്‍ തയാറാക്കുന്നത്. സ്വര്‍ണനൂലുകള്‍ കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ വച നങ്ങള്‍ എഴുതിയ വലിയ പട്ടകള്‍ പിനീറ്റ് ഇതില്‍ തുന്നിച്ചേര്‍ക്കും.

458 മീറ്റര്‍ തുണി ഉപയോഗിച്ച് 16 സമചതുര കഷണങ്ങളായി നിര്‍മിക്കുന്ന കിസ്‌വ കഅബയില്‍ ചാര്‍ത്തിയ ശേഷമാണ് തുന്നി ഒരു പുടവയാക്കി മാറ്റുന്നത്. സൌദിയിലെ കിസ്‌വ നിര്‍മാണ ഫാക്ടറിയില്‍ ഇരുനൂറ്റന്‍പതോളം പേര്‍ ജോലി ചെ യ്യുന്നുണ്ട്.

ഹജ് തീര്‍ഥാടനത്തിലെ പ്രധാന കര്‍മമായ അറഫ സംഗമ ദിവസം പുണ്യ കഅബയില്‍ അണിയി ക്കാനുള്ള കിസ്വയുടെ കൈമാറ്റം ഹറം പള്ളിയിലാണ് നടക്കുക . 2007 ല്‍ ഹറം കാര്യാലയ മേധാവി ഷെയ്ഖ് സാലിഹ് അല്‍ ഹുസൈന്‍ കഅബ യുടെ താക്കോല്‍ സൂക്ഷി പ്പുകാരന്‍ ഷെയ്ഖ് അ ബ്ദുല്‍ അസീസ് അല്‍ ഷെയ്ബിക്ക് കിസ്‌വ കൈമാറി.

ഇസ്ലാം നിലവില്‍ വരുന്നതിനു മുമ്പേ കിസ്‌വ ഉണ്ടായിഒരുന്നു എന്നു ചില ചരിത്ര രേഖകള്‍ പറയുന്നുണ്ട്. എങ്കിലും അക്കാര്യത്തില്‍ ഏകാഭിപ്രായമില്ല.ഇബ്രഹീം നബിയുടെ മകന്‍ ഇസ്മായില്‍ ആണോ മുതു മുത്തച്ഛനായ മുഹമ്മദ് ആണൊ കിസ്‌വ ആദ്യം ഉപയോഗിച്ചത് എന്നകാര്യത്തില്‍ തര്‍ക്കമുണ്ട്.

എന്തായാലും ,യെമനിലെ ഹുമയ്യൂര്‍ രാജാവിന്‍റെ കാലത്താണ് കഅബയില്‍ കിസ്‌വ പുതച്ചത് എന്നാണ് മിക്കവരും വിശ്വസിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :