കറുപ്പില്‍ പൊന്‍ നൂലഴകു ചാര്‍ത്തിയ കിസ്‌വ

ഒരോ കൊല്ലവും ദുല്‍ഹജ്ജില്‍ ക അബയില്‍ പുതിയ കിസ്‌വ ചാര്‍ത്തും

WEBDUNIA|

ദുല്‍ഹജ്ജ് മാസത്തില്‍ അറഫാ സംഗമത്തിനു മുന്നോടിയായി മക്കയിലെ വിശുദ്ധമന്ദിരമായ ക അബയില്‍ ചാര്‍ത്തുന്ന ദിവ്യമായ പുതപാണ് പട്ടിലുള്ള കിസ്‌വ.

കഅബ പുനര്‍നിര്‍മാണത്തിന് പിതാവ് ഇബ്രാഹിം നബിയെ സഹായിച്ച ശേഷം ഇസ്മാഈല്‍ നബിയാണ് കഅബയെ ആദ്യ മായി കിസ് വ ധരിപ്പിച്ചതെന്നാണു ചരിത്രം.

കറുത്ത പട്ടു തുണിയില്‍ സ്വര്‍ണനൂ ലുകള്‍ നെയ്തെടുത്തു നിര്‍മിക്കുന്ന ഈ പുടവ ഉമ്മുല്‍ ജൂദിലെ പ്രത്യേക ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. ഏകദേശം 22 കോടി രൂപയാണ് ചെലവ്.

സൌദി രാജാവ് അബ്ദ് അല്‍ അസിസ് ബിന്‍ സൌദ് 1960ല്‍ നാട്ടില്‍ കിസ്‌വ ഫാക്ട്റി സ്ഥാപിക്കുന്നതു വരെ കിസ്‌വ ഈജിപ്തില്‍ നിന്നായിരുന്നു മക്കയിലേക്ക് കൊണ്ടു വന്നിരുന്നത്.അതു ഹജ്ജ് തീര്‍ഥാടന കാലത്ത് വലിയ ഘോഷയാത്രയായാണ് എത്തിച്ചിരുന്നത്..ഇതിനുള്ള പട്ടുനൂല്‍ ഇന്ത്യ സുഡാന്‍ ഇറാക്ക് എന്നിവിടങ്ങളില്‍ നിന്ന് എത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :