ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ - കണ്ടിരിക്കാവുന്ന ചിത്രം

അമല എം നായര്‍

PRO
ഭര്‍ത്താക്കന്‍‌മാര്‍ക്ക് പിന്നാലെ ഭാര്യമാരും ഗോവയിലെത്തുന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുന്നു. പിന്നീട് ഇവരുടെ എലിയും പൂച്ചയും കളിയാണ് സിനിമയുടെ പ്രമേയം. ആദ്യത്തെ 45 മിനിറ്റ് അതീവ രസകരമായാണ് കഥ മുന്നോട്ടുപോകുന്നത്. അതിന് ശേഷം ഓരോ സീനിലും കോമഡി കുത്തിക്കയറ്റാനുള്ള ശ്രമത്തില്‍ കഥയുടെ ഗ്രിപ്പ് നഷ്ടപ്പെടുന്നു. രണ്ടാം പകുതിയൊക്കെ തട്ടിക്കൂട്ടാണ്. പിന്നെ, ഏത് ചെറിയ കുട്ടിക്കും പ്രവചിക്കാവുന്ന ഒരു ക്ലൈമാക്സും. എങ്കിലും ഇടയ്ക്കിടയ്ക്ക് നല്ല ചിരി ഉണര്‍ത്തുന്ന രംഗങ്ങളുടെ സാന്നിധ്യം സിനിമയെ രക്ഷിച്ചെടുക്കുന്നുണ്ട്.

ജയസൂര്യയും ഇന്ദ്രജിത്തും ലാലുമാണ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ലാല്‍ ആദ്യം കുറച്ച് ഓവറാണെങ്കിലും പിന്നീട് ട്രാക്കിലേക്ക് വീഴുകയും തന്‍റെ കഥാപാത്രത്തെ രസകരമാക്കി മാറ്റുകയും ചെയ്തു. നായകന്‍‌മാരില്‍ ആസിഫ് അലിക്കാണ് ഇന്‍‌ട്രൊഡക്ഷനില്‍ ഏറ്റവും നല്ല കയ്യടി കിട്ടിയത്. എന്നാല്‍ മറ്റുള്ളവരുടെയത്രയും ശോഭിക്കാന്‍ ആസിഫിന് കഴിഞ്ഞില്ല. ആസിഫിന്‍റെ ചില രംഗങ്ങളിലും ക്ലൈമാക്സിലും ചിത്രത്തിന് കൂവല്‍ കിട്ടുകയും ചെയ്തു.

‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തില്‍ ഇന്നസെന്‍റ് അവതരിപ്പിക്കുന്ന ടി ടി ഇ നാടാരെ ഓര്‍മ്മയുണ്ടോ? അതേ കഥാപാത്രമായി ഇന്നസെന്‍റ് ഹസ്ബന്‍ഡ്സ് ഇന്‍ ഗോവയിലുമുണ്ട്. അയാള്‍ ടോണി കുരിശിങ്കലിനെയും മമ്മൂട്ടിയെയുമൊക്കെ പൊക്കിപ്പറയുന്ന രംഗങ്ങളില്‍ തിയേറ്ററുകളില്‍ നിറഞ്ഞ കൈയടിയായിരുന്നു. ആ സിനിമയിലെ വിഷ്വലുകള്‍ കാണിക്കുകയും ചെയ്യുന്നുണ്ട്.

‘നമ്പര്‍ 20 മദ്രാസ് മെയില്‍’ ഗാനമായ "പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം..” ഈ ചിത്രത്തില്‍ റീമിക്സ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നു. ആ ഗാനരംഗവും തിയേറ്ററില്‍ നല്ല ഓളമുണ്ടാക്കുന്നുണ്ട്.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
അടുത്ത പേജില്‍ - മേക്കിംഗ് ഓഫ് എച്ച്ഐജി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :