ഗീതാഞ്ജലി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
പ്രിയദര്‍ശന് അഭിമാനിക്കാവുന്ന സിനിമയല്ല ഗീതാഞ്ജലി. സാങ്കേതികമായി ഈ സിനിമ മികവ് പുലര്‍ത്തി. നല്ല ഗാനങ്ങളും പശ്ചാത്തല സംഗീതവും. വിദ്യാസാഗറാണ് ആ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. അഞ്ജലിയുടെയും അനൂപിന്‍റെയും കല്യാണത്തോട് അനുബന്ധിച്ചുള്ള ഗാനരംഗം വെട്ടം, കാക്കക്കുയില്‍ തുടങ്ങിയ സിനിമകളില്‍ കണ്ടിട്ടുള്ളതിന്‍റെ ആവര്‍ത്തനമായി. കൂടുതല്‍ മികച്ചുനിന്നത് ഗീതയുടെയും അഞ്ജലിയുടെയും പൂര്‍വകാലം ഓര്‍മ്മിക്കുന്ന ആ ഗാനമാണ്.

തിരു ആണ് ഗീതാഞ്ജലിയുടെ ഛായാഗ്രഹണം. ‘ക്രിഷ് 3’ പോലെ അദ്ദേഹം ഗീതാഞ്ജലിയെയും ദൃശ്യസമ്പന്നമാക്കി. പക്ഷേ സാങ്കേതികതയുടെ പിന്‍‌ബലത്തില്‍ ദുര്‍ബലമായ ഒരു തിരക്കഥയ്ക്ക് എത്രനേരം പിടിച്ചുനില്‍ക്കാനാവും? അഭിലാഷ് നായരുടെ തിരക്കഥയ്ക്ക് പലയിടത്തും ലോജിക് നഷ്ടപ്പെട്ടതായി തോന്നി. ഡെന്നിസ് ജോസഫിന്‍റെ സംഭാഷണങ്ങളും നിലവാരത്തിലേക്ക് എത്തിയില്ല.

ഒരു ഹൊറര്‍ ചിത്രത്തിന് അവശ്യം വേണ്ട സംഘര്‍ഷഭരിതമായ അന്തരീക്ഷമൊരുക്കുന്നതില്‍ പ്രിയദര്‍ശന്‍ പരാജയപ്പെട്ടു എന്ന് പറയാം. ഇത് അദ്ദേഹത്തിന്‍റെ ആദ്യ ഹൊറര്‍ ചിത്രമാണെന്നാണ് മനസിലാക്കുന്നത്. ഗീതാഞ്ജലി പ്രേക്ഷകരെ ഭയപ്പെടുത്തുന്നില്ല. പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നില്ല. ത്രില്ലടിപ്പിക്കുന്നില്ല. പ്രേക്ഷകര്‍ എന്തൊക്കെ പ്രതീക്ഷിച്ച് ഈ സിനിമ കാണാന്‍ എത്തിയോ അവയൊന്നും സാറ്റിസ്ഫൈ ചെയ്യിക്കാന്‍ ഗീതാഞ്ജലിക്ക് കഴിയുന്നില്ല.

WEBDUNIA|
തിയേറ്ററില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ നല്ല മഴ. എങ്കിലും കാറിന്‍റെ ഗ്ലാസുകള്‍ താഴ്ത്തിയിട്ടു. വീടെത്തുമ്പോഴേക്കും ആകെയൊരു കുളിരും പനിച്ചൂടും. മുറ്റത്ത് തന്നെ മുഖം കടുപ്പിച്ച് നില്‍പ്പുണ്ട് അമ്മു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :