താടി വേഷത്തിന്‍റെ കരുത്ത്:ചമ്പക്കുളം

T SASI MOHAN|
ആട്ടപ്പെട്ടിയില്‍ നിന്ന് അരങ്ങിലേക്ക്

കുടുംബത്തില്‍തന്നെ കളിയോഗമുണ്ടായിരുന്നത് കഥകളിയുമായി അടുക്കാന്‍ പാച്ചുപിള്ളയ്ക്കു സഹായകമായി.ആട്ടപ്പെട്ടി സൂക്ഷിച്ചിരുന്നത് അദ്ദേഹത്തിന്‍റെ വീട്ടിലാണ്. കൊച്ചുനാളില്‍ കൂട്ടുകാരുമൊത്ത് ആട്ടപ്പെട്ടി സൂക്ഷിച്ചിരുന്നത് അദ്ദേഹത്തിന്‍റെ വീട്ടിലാണ്.

കൊച്ചുനാളില്‍ കൂട്ടുകാരുമൊത്ത് ആട്ടപ്പെട്ടി തുറന്ന് ചുട്ടിയരിയും മനയോലയും ചായില്യവുമൊക്കൈയെടുത്ത് മുഖത്തു തേച്ച് ഉടുത്തൊരുങ്ങി വീടിന്‍റെ പിന്നാമ്പുറത്ത് ചാടുകയും തുള്ളുകയുമൊക്കെ ചെയ്യുമായിരുന്നു.

ഇതുകണ്ട് വീട്ടിലെ മുതിര്‍ന്നവര്‍ വഴക്കു പറയുമായിരുന്നെങ്കിലും കഥകളിയോടുള്ള പാച്ചുവിന്‍റെ അഭിനിവേശം മനസ്സിലാക്കിയ അച്ഛന്‍ മകനെ കഥകളി പഠിപ്പിക്കാനായി പരമുപിള്ള ആശാനെ ഏല്പിച്ചതോടെയാണ് അദ്ദേഹത്തിന്‍റെ കലാജീവിതം ഔപചാരികമായി ആരംഭിക്കുന്നത്.

പതിനാലാം വയസ്സില്‍ ആരംഭിച്ച ശിക്ഷണം ആറുകൊല്ലം കഴിഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ കുട്ടിത്തരം മുതല്‍ ആദ്യാവസാനം വരെയുള്ള വേഷങ്ങള്‍ കെട്ടാനുള്ള കഴിവ് പരമുപിള്ള നേടിക്കഴിഞ്ഞിരുന്നു.രാത്രിയെന്നും പകലെന്നുമില്ലാതെ ഗുരുനാഥന്‍ പറയുമ്പോഴൊക്കെ പഠിക്കാന്‍ തയ്യാറാവണമായിരുന്നു അന്ന്.

നെടുമുടി മാത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രുഗ്മ്ണി സ്വയംവരത്തലെ രുക്മന്‍റെ വേഷംകെട്ടി പതിനാറാം വയസ്സില്‍ അരങ്ങേറ്റം നടത്തി.ഗുരുവിന്‍റെ ആഗ്രഹപ്രകാരം അദ്ദേഹം കൂടി അംഗമായിരുന്ന മാത്തൂര്‍ കഥകളിയോഗത്തില്‍ പാച്ചുപിള്ള ചേര്‍ന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :