മുഷറഫ് തന്ത്രങ്ങള്‍ക്ക് പടിയിറക്കം

ടി .പ്രതാപചന്ദ്രന്‍

PTI
അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പാകിസ്ഥാനില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ അവസാനം മുഷറഫിന് വഴങ്ങേണ്ടി വന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിപിപി നേതാവ് ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടത് മുഷറഫിനെതിരെയുള്ള ആരോപണമായി വളരാനും അധിക സമയം എടുത്തില്ല.

തെരഞ്ഞെടുപ്പില്‍ മുഷറഫിന്‍റെ പ്രഖ്യാപിത എതിരാളിയായ നവാസ് ഷരീഫിന്‍റെ പി‌എം‌എല്‍-എന്‍ രണ്ടാം സ്ഥാനത്തും ഭൂട്ടോയുടെ ഭര്‍ത്താവ് അസിഫ് അലി സര്‍ദാരി നയിച്ച പിപിപി ഒന്നാംസ്ഥാനത്തും എത്തിയപ്പോള്‍ മുഷറഫിനെ പിന്തുണച്ച പി‌എം‌എല്‍-ക്യു മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.

പാകിസ്ഥാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം പിപിപി-പി‌എം‌എല്‍-എന്‍ സഖ്യത്തിന്‍റെ നാളുകളായിരുന്നു പിന്നീട്. ഈ സഖ്യത്തിനു പിന്നില്‍ ഒറ്റ ലക്‍ഷ്യം മാത്രമായിരുന്നു - മുഷറഫിന്‍റെ പടിയിറക്കം.

അതിനായി പ്രസിഡന്‍റിനെ ഇം‌പീച്ച് ചെയ്യാന്‍ ഭരണ സഖ്യം തയ്യാറെടുത്തു. ഇം‌പീച്മെന്‍റിനു മുമ്പ് മുഷറഫിന് സുരക്ഷിത പാതയൊരുക്കിയത് സര്‍ദാരിയുടെ ആശയമാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. എന്തായാലും അത് സംഭവിച്ചു, പാകിസ്ഥാനിലെ ഒരു സ്വേച്ഛാധിപതി പടിയിറങ്ങി.



WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :